-->

Friday, October 12, 2012

ടൈറ്റാനിക് -ഒരു ഓര്‍മ്മ കുറിപ്പ് ...

 നിങ്ങളറിയില്ലേ അവളെ ?......

 അവള്‍ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ മറഞ്ഞിട്ട് ഈ വര്‍ഷം ഒരു നൂറ് വര്‍ഷം തികയുന്നു ആ ദിവസം ലോകം മുഴുവനും അവളെ സ്മരിച്ചു..  അവളുടെ പേര് പറഞ്ഞാല്‍ അറിയാത്തവര്‍ ആയി ആരുമുണ്ടാകില്ല ."ടൈറ്റാനിക്" അതേ അതായിരുന്നു അവളുടെപേര്  ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യാത്രാ കപ്പലുകളില്‍ ഒന്ന്. ആരെയും മോഹിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അവളുടെ രൂപം ...
അവള്‍  നോര്‍ത്ത് അറ്റ്ലാന്റിക്സമുദ്രത്തിന്റെ  ആഴങ്ങളില്‍ വിശ്രമം തുടങ്ങിയിട്ട് ചരിത്രത്തിന്റെ ഭാഗമായിട്ട് ഒരു നൂറ്റാണ്ട് തികയുന്നു .ഇത് അവള്‍ക്കു വേണ്ടിയുള്ള ഒരു-
 ഓര്‍മ്മകുറിപ്പ്  .....

സ്വപ്നങ്ങളുടെ കപ്പല്‍ എന്നായിരുന്നു അവളെ വിശേഷിപ്പിച്ചിരുന്നത് .എണ്ണൂറ്റി എണ്‍പത് അടി നീളവും ,തൊണ്ണൂറ്റിരണ്ട് അടി വീതിയും  നൂറ്റിനാല് അടി ഉയരവും ഉണ്ടായിരുന്ന ടൈറ്റാനിക്കിന്റെ നിര്‍മാണം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് .1912 ഏപ്രില്‍ മാസം ഒന്നാം തിയതി
ടൈറ്റാനിക് നീരണിഞ്ഞു..

ടൈറ്റാനിക് ഇഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നുംകന്നി യാത്ര പുറപെടുന്നു 

 തോമസ്‌ ആണ്ട്രൂസ് എന്ന ആര്‍ക്കിട്ടെക്ക് ആയിരുന്നു ടൈറ്റാനിക്കിന്റെ ശില്‍പ്പി .ജിംനേഷ്യം ,സ്വിമ്മിംഗ് പൂള്‍ ,ലൈബ്രറി ,ഹൈക്ലാസ്സ്‌ റസ്റ്റൊറന്റുകള്‍ എന്നിങ്ങനെ തുടങ്ങി സുഖ സൌകര്യങ്ങളുടെ ഒരു പറുദീസയായിരുന്നു  ടൈറ്റാനിക്.ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്നായിരുന്നു ആണ്ട്രൂസ് അതിനെ വിശേഷിപ്പിച്ചത് ...
അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും മികച്ച സുരക്ഷാ സംവിധാങ്ങള്‍ ആയിരുന്നു ടൈറ്റാനിക്കില്‍ ഉപയോഗിച്ചിരുന്നത് .കപ്പല്‍ യാത്രക്കിടയില്‍ അപകടം ഉണ്ടായാല്‍  വെള്ളം കയറാത്ത രീതിയില്‍ ആയിരുന്നു കപ്പലിന്റെ ഏറ്റവും താഴെയുള്ള ജി ടെക്കിന്റെ നിര്‍മാണം .അഥവാ വെള്ളം കയറിയാല്‍ ജി  ഡെക്കില്‍ നിന്നും വെള്ളം കപ്പലിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്താതിരിക്കാന്നുള്ള വാതിലുകളും അവളുടെ മാത്രം പ്രത്യേകത ആയിരുന്നു .

ടൈറ്റാനിക്കിന്റെ തേര്‍ഡ് ക്ലാസ്സില്‍ ലഭ്യമായ സൌകര്യങ്ങള്‍ അക്കാലത്ത് മറ്റു യാത്ര കപ്പലുകളുടെ ഫസ്റ്റ് ക്ലാസ്സില്‍ പോലും ലഭ്യമല്ലായിരുന്നു ..വേഗതയിലും കരുത്തിലും  അവള്‍ക്ക് സമാനമായി അന്ന് ആരും ഉണ്ടായിരുന്നില്ല .വൈറ്റ് സ്റ്റാര്‍ കംപനി ആയിരുന്നു ടൈറ്റാനിക്കിന്റെ ഉടമസ്ഥര്‍ ...

കംപനി ഉടമ ബ്രൂസ് ഇസ്മയിലിന്റെ സ്വപനം ആയിരുന്നു ടൈറ്റാനിക് .ഇഗ്ലണ്ടിലെ  സതാംപ്റ്റണില്‍ നിന്നും ന്യൂ യോര്‍ക്ക്‌  വരെ ആയിരുന്നു അവളുടെ കന്നി യാത്ര .1012 ഏപ്രില്‍ പത്താം തിയതി ടൈറ്റാനിക് ഇഗ്ലണ്ടില്‍ 
 നിന്നും  യാത്ര പുറപെട്ടു .സെക്കന്റ്‌ ക്ലാസ്സ്‌ യാത്രക്കാര്‍ ആയിരുന്നു ടൈറ്റാനിക്കില്‍ ഭൂരിഭാഗവും ..നല്ലൊരു ജീവിതമാര്‍ഗം തേടി അമേരിക്കയിലേക്ക് പുറപ്പെട്ടവര്‍ ..
അക്കാലത്തെ തൊഴിലാളി സമരം ഇഗ്ലണ്ട് ജനതയെ സാരമായി ബാധിച്ചിരുന്നു ..

എഡ്വാര്‍ഡ് സ്മിത്ത് ആയിരുന്നു കപ്പലിന്റെ ക്യാപ്റ്റന്‍ .ഇരുപത്തിയാറ് വര്‍ഷത്തെ പ്രവര്‍ത്തി പരിജയംആണ് സ്മിത്തിനെ ആ സ്ഥാനത്ത് എത്തിച്ചത് .
അന്ന് സ്മിത്ത് പതിവിലും സന്തോഷവാനായിരുന്നു.
 ആദ്യമായി ടൈറ്റാനിക് നിയന്ത്രിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ അയാള്‍ അതിരറ്റു സന്തോഷിച്ചു ....

ദൈവത്തിനു പോലും മുക്കാന്‍ കഴിയാത്ത കപ്പല്‍ എന്ന വിശേഷണം ടൈറ്റാനിക്കിന് ചാര്‍ത്തിയത് സ്മിത്ത് ആണ് .
അത് ഒരു അഹങ്കാരത്തിന്റെ വെല്ലു വിളിയായിരുന്നു .നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ എല്ലാത്തിനും മുകളിലുള്ള ദൈവമെന്ന മഹാ സങ്കല്പ്പത്തോടുള്ള പരിഹാസം..... അതുകൊണ്ടായിരിക്കാം ദൈവം അവളെ കന്നി യാത്ര പോലും പൂര്‍ത്തികരിക്കാന്‍ അനുവദിക്കാതെ ചരിത്ത്രത്തിന്റെ ഭാഗമാക്കിയത് .

യാത്ര തുടങ്ങി നാലു മണിക്കൂര്‍ കൊണ്ട് ടൈറ്റാനിക് ഫ്രാന്‍സിലെ ഷേര്‍ബര്‍ഗ് തുറമുഖത്ത് എത്തി .അവിടെ നിന്നും യാത്ര കാരെ കയറ്റി പിറ്റേന്ന് ഉച്ചയോടെ അവള്‍ ഇംഗ്ലീഷ് ചാനല്‍ നീന്തി കടന്നു അയര്‍ലണ്ടിലെ
 ക്വീന്‍സ് സ്റ്റോണ്‍ തുറമുഖത്തെത്തി .ഇവിടെ നിന്നും എടുത്തതാണ് കരയില്‍ നിന്നും എടുത്ത ലോകത്തിനു ലഭ്യമായിട്ടുള്ളതില്‍ വച്ച് അവളുടെ ഏറ്റവും അവസാനത്തെ ഫോട്ടോ ...

ടൈറ്റാനിക് ആയര്‍ലന്‍ഡിലെ ക്വീന്‍സ്റ്റോണ്‍ തുറമുഖത്ത് ഇതാണ് കരയില്‍ നിന്നെടുത്ത  ടൈറ്റാനിക്കിന്റെ അവസാനത്തെ ചിത്രം .


1912 ഏപ്രില്‍ പതിനൊന്നാം തിയതി വൈകീട്ടോടെ ന്യൂ യോര്‍ക്കിലേക്ക് യാത്ര തിരിച്ച അവള്‍ പിന്നെ
ഒരിക്കലും   കരയോടടുത്തില്ല ...

തീരുമാനിച്ചതിലും നേരെത്തെ ഈ രണ്ടു തുറമുഖങ്ങളിലും എത്താന്‍ കഴിഞ്ഞത് ക്യാപ്റ്റന്‍ സ്മിത്തിന്റെ അഹങ്കാരത്തിനു അക്കം കൂട്ടി ...

അറ്റ്ലാന്റിക്കില്‍  മഞ്ഞു മലകള്‍ പതിയിരിക്കുന്നു എന്നുള്ള മറ്റു കപ്പലുകളില്‍ നിന്നുള്ള സന്തേശം അയാള്‍ മുഖവിലയ്കെടുത്തില്ല .കപ്പലിന്റെ വേഗം പരമാവധി വര്‍ധിപ്പിക്കാന്‍  അയാള്‍ ഓര്‍ഡര്‍ കൊടുത്തു .

മഞ്ഞുമലകള്‍ കാണുമ്പോള്‍ കപ്പല്‍ തിരിക്കാം എന്നായിരുന്നു സ്മിത്ത് കണക്കു കൂട്ടിയത് ....
ഇരുപത്തിയാറ് വര്‍ഷത്തെ കപ്പല്‍ ജീവിതഅറിവ് അയാളെ അത്രയ്ക്ക് ഭ്രാന്തനാക്കിയിരുന്നു ....

ടൈറ്റാനിക്കിന്റെ യാത്ര  തുടക്കത്തിലേ താളപിഴവുകള്‍ നിറഞ്ഞതായിരുന്നു.
 മുന്പ് രണ്ടു തവണ സാങ്കേതിക പിഴവുകള്‍ മൂലം അവളുടെ കന്നി  യാത്ര മാറ്റി വച്ചിരുന്നു ..

ഫ്രാന്‍സിലെ ഷേര്‍ബോര്‍ഗ് തുറമുഖത്ത് നിന്നും ടൈറ്റാനിക്കിന്റെ  യാത്ര തുടരുമ്പോള്‍ അവിടെ നങ്കൂരമിട്ടിരുന്ന എസ്.എസ്.ന്യൂയോര്‍ക്ക്‌ എന്ന കപ്പലുമായുള്ള കൂട്ടിയിടി വെറും ഒന്നര അടി വ്യത്യാസത്തില്‍ ആണ് വഴിമാറി പോയത് .
അതും ന്യൂയോര്‍ക്ക് സിറ്റി എന്ന കപ്പലിന്റെ ക്യാപ്റ്റന്റെ സമയോജിത ഇടപെടല്‍ മൂലം ..
വരാനിരിക്കിക്കുന്ന ഒരു മഹാ ദുരന്തത്തിന്റെ സൂചനയായിരുന്നു അത് ...

 പന്ത്രണ്ടാം തിയതി തെക്കേഅറ്റ്ലാന്റിക്കിലൂടെ   കടന്നു പോയികൊണ്ടിരുന്ന ടൈറ്റാനിക് മഞ്ഞുമലയെ മുഖാമുഖം കണ്ടു .വല്ലാത്ത ഒരു വേഗതയില്‍ ആയിരുന്നു ടൈറ്റാനിക് അപ്പോള്‍ ...

കപ്പല്‍ അതിര്‍ ദിശയിലേക് തിരിക്കാന്‍ സ്മിത്ത് നിര്‍ദേശം കൊടുത്തെങ്കിലും  വൈകിപോയിരുന്നു അത്രയും വലിയ കപ്പലിനെ അപേക്ഷിച്ച് അതിന്റെ സ്റിയരിംഗ് വീല്‍ വളരെ ചെറുതായിരുന്നു .കപ്പല്‍സമയം പതിനൊന്നേ നാല്‍പതിനു ടൈറ്റാനിക്  മഞ്ഞുമലയില്‍ ഇടിച്ചു .കപ്പലിലെ ആഘോഷങ്ങളും സംഗീതവും അപ്പോഴും നിലച്ചിരുന്നില്ല ..

ഇടിയുടെ ആഘാതത്തില്‍ വെള്ളം കയറാത്ത ജി ഡെക്കിലെ അഞ്ചു കംപാര്‍ട്ട്മെന്റ്ടുകളിലും ഗുരുതരമായ വിള്ളലുകള്‍ വീണു .ഒടുവില്‍ ആണ്ട്രൂസ് ആ സത്യം വിളിച്ചു പറഞ്ഞു ......

"മുങ്ങാകപ്പലായ ടൈറ്റാനിക് മുങ്ങും രണ്ടു  മണിക്കൂറുകള്‍ക്കുള്ളില്‍ "........

രണ്ടായിരത്തിലേറെ യാത്രകാര്‍ ഉണ്ടായിരുന്ന കപ്പലില്‍ പകുതിയില്‍ താഴെ ആളുകള്‍ക്ക് കയറാനുള്ള ലൈഫ് ബോട്ടുകളെ ഉണ്ടായിരുന്നുള്ളൂ ....
മുങ്ങാകപ്പലില്‍ എന്തിനു ലൈഫ് ബോട്ടുകള്‍ എന്ന ചിന്തയാണ് അവരെ അതിനു പ്രേരിപ്പിച്ചത് .
ടൈറ്റാനിക്കിലെ ആഘോഷാരവങ്ങള്‍ നിലവിളികളായി മാറി .യാത്രക്കാര്‍ ഏതു വഴിയും രക്ഷപെടാന്‍ പരക്കം പാഞ്ഞു .റേഡിയോ വയര്‍ലസ്സ് വഴി ടൈറ്റാനിക്കില്‍ നിന്നും സഹായത്തിനായി മെസ്സേജുകള്‍ ലക്ഷ്യസ്ഥാനം തേടി വായുവിലൂടെ കുതിച്ചു  .അതുലഭിച്ചത് കാര്‍പര്‍ത്തിയ എന്ന യാത്രാ കപ്പലിനായിരുന്നു .
അവര്‍ അവിടേക്ക് എത്താന്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ എങ്കിലും എടുക്കും എന്ന മെസ്സേജ് കിട്ടിയതോടെ സ്മിത്തിന് വരാനിരിക്കുന്ന ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്ത്തമായിരുന്നു ......

പക്ഷെ അതിനും എത്രയോ അടുത്ത് കാലിഫോര്‍ണിയ എന്ന മറ്റൊരു കപ്പല്‍ നങ്കൂരമിട്ടു കിടപ്പുണ്ടായിരുന്നു .ടൈറ്റാനിക് നിശ്ചലമായത് അവര്‍ കണ്ടിരുന്നെങ്കിലും തങ്ങളെ പോലെ വഴിയില്‍ മഞ്ഞുമലയുണ്ട് എന്ന മെസ്സേജ് കാരണം നങ്കൂരമിട്ടു കിടക്കുന്നു എന്നാണ് അവരും കരുതിയത് .നിര്‍ഭാഘ്യവശാല്‍ അതിലെ റേഡിയോ ഓപറെറ്റര്‍ അവധിയില്‍ ആയതിനാല്‍ ടൈറ്റാനിക്കില്‍ നിന്നുള്ള സന്തേശങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ല .
പ്രാണരക്ഷാര്‍ത്ഥം സമുദ്രത്തിലേക്ക് എടുത്തു ചാടിയവരെ കാത്തിരുന്നത് അതിലും ദയനീയമായ മരണമായിരുന്നു .
മൈനെസ് 5 ഡിഗ്രിക്ക് താഴെയായിരുന്നു അറ്റ്ലാന്റിക്കിലെ വെള്ളത്തിന്റെ താപനില ....

മിനിട്ടുകള്‍ക്കകം ഹൃദയമിടിപ് നിലച്ചു പോകുന്ന ഹൈപ്പോ തെര്‍മിയ എന്ന ഭീകരാവസ്ഥ ......
യാത്രക്കാരില്‍ സിംഹഭാഗവും പ്രാണന്‍ വെടിഞ്ഞത് അറ്റ്ലാന്റിക്കിലെ ആ തണുപ്പത്ത് രക്തംഉറഞ്ഞാണ്...അപകടം നടന്നു കൃത്യം രണ്ടുമണിക്കൂര്‍ നാല്‍പതു മിനിറ്റില്‍ 1912 ഏപ്രില്‍ മാസം പുലര്‍ച്ചെ  2:45ന് ടൈറ്റാനിക് പൂര്‍ണമായും അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ മറഞ്ഞു .കൂടെ ക്യാപ്റ്റന്‍ സ്മിത്തും .കാര്‍പാര്‍ത്തിയ എന്ന കപ്പല്‍ അവിടേക്ക് എത്തുമ്പോഴേക്കുംഅവിടം  ഒരു ശവപറമ്പായി മാറി കഴിഞ്ഞിരുന്നു രക്ഷപെട്ടത് വെറും എഴുന്നൂറ് പേര്‍ മാത്രം .പക്ഷെ അവിടെയും ചില കീഴ്വഴക്കങ്ങള്‍ നിലനിന്നു .രക്ഷപെട്ടവര്‍ ഭൂരിഭാഗവും ഫസ്റ്റ് ക്ലാസ്സ്‌ യാത്രക്കാര്‍ ആയിരുന്നു ..

ഭാക്കിയുണ്ടായിരുന്ന ആയിരത്തി അഞ്ഞൂറിലേറെ യാത്രക്കാര്‍ ടൈറ്റാനിക്കിനോപ്പം അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ ആഴ്ന്നു ഞെട്ടലോടെയാണ് ലോകം ആ വാര്‍ത്ത കേട്ടത് ...

ടൈറ്റാനിക് അപകടത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ കപ്പലുകള്‍ക്കുള്ള നിയമങ്ങള്‍ ലോകത്ത് എല്ലായിടത്തും കര്‍ശനമാക്കി .ഇരുപത്തിനാല് മണിക്കൂറും കപ്പലില്‍ റേഡിയോ ഒപറെറ്റര്‍ ഉണ്ടാകണമെന്ന് നിയമം വന്നു .വൈറ്റ് സ്റ്റാര്‍ കമ്പനിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അന്വഷണം നടന്നു .കപ്പല്‍ കണ്ടെത്താനുള്ള  ശ്രമങ്ങള്‍ ആരംഭിച്ചു .1975 ല്‍ അവര്‍ അവളെ കണ്ടെത്തി നോര്‍ത്ത് അറ്റ്ലാന്റിക്കില്‍ രണ്ടായിരം മീറ്റര്‍ ആഴത്തില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ....

ഇപ്പോഴും അറ്റ്ലാന്റിക് സമുദ്രത്തിന്‍ അടിത്തട്ടില്‍ കിടക്കുന്ന  ടൈറ്റാനിക് .

രകഷപെട്ട യാത്രക്കാര്‍ പറഞ്ഞത് പോലെ കപ്പല്‍ രണ്ടായി പിളര്‍ന്നിരുന്നു ....ടൈറ്റാനിക് ദുരന്തം ആസ്പദമാക്കി പിന്‍കാലത്ത് നിരവധി സിനിമകളും പുസ്തകങ്ങളും നാടകങ്ങളും
 നിര്‍മ്മിക്കപെട്ടു ..അതില്‍ 1997ല്‍ ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന സിനിമ ശ്രേദ്ധെയമാണ് .പതിനൊന്നു ഓസ്കാര്‍ അവാര്‍ഡുകളാണ് ഈ ചിത്രം വാരി കൂട്ടിയത് ....
മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കു പ്രോചോദനമായും
അവന്റെ അഹങ്കാരത്തിന്റെ ഓര്‍മ പെടുത്തലായും ടൈറ്റാനിക് ഇന്നും അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ വിശ്രമിക്കുന്നു ....

സമാനതകളില്ലാതെ ...............

Monday, September 17, 2012

ഒരു അല്‍ഐന്‍ യാത്ര ......

''യാത്ര കുട്ടിക്കാലം മുതലേ വളരെ ഇഷ്ട്ടമുള്ള പരിപാടിയാണ് . അതിനു കിട്ടുന്ന ഒരു അവസരവും
പാഴാക്കാറില്ല ........
പക്ഷെ പ്രവാസി ആയതിനു ശേഷം കാര്യമായി ഒരു യാത്രയും തരപ്പെട്ടതുമില്ല ..
ഇവിടെ അബുദാബിയില്‍ വന്നിട്ട് വര്‍ഷം ഒന്നര കഴിഞ്ഞെങ്കിലും കാര്യമായിട്ട് എവിടെയും പോയിട്ടില്ല ..കൂറ (പാറ്റ)കപ്പലില്‍ പോകുന്ന പോലെ ഇടയ്കിടയ്ക്ക് കിട്ടുന്ന ദുബായ് യാത്ര ആണ് ഏക ആശ്വാസം ..
അങ്ങനെ ഇരിക്കുമ്പോഴാ സുഹ്രുത്തും റൂം മേറ്റുമായ ഉസ്മാന്‍ ഒരു അടിപൊളി യാത്രയുടെ ക്ഷണവും കൊണ്ട് വന്നത് ..
ഡാ .. നിഷൂ ഈ ചെറിയ പെരുന്നാളിന് ഒരു ട്രിപ്പ് ഉണ്ട് ഇവിടുത്തെ മലയാളി കൂട്ടായ്മ നടത്തുന്നതാ ...

അല്ലേലും നോമ്പിന്റെ ക്ഷീണം മാറ്റാന്‍ എവിടെയെങ്കിലും പോകണം എന്നു കരുതിയിരുന്നതാ ,,അപ്പോഴാ ഈ ക്ഷണം ....
രോഗി ഇചിച്ചതും പാല് വൈദ്യന്‍ കല്പിച്ചതും പാല് ,എനിക്ക് സന്തോഷമായി എങ്ങോട്ടാ ട്രിപ്പ് ?
ഞാന്‍ ചോദിച്ചു ...
അല്‍ -ഐന്‍..  രണ്ടു ദിവസത്തെ പരിപാടിയാ ....
യു .എ .ഇ യില്‍ ഉള്ളവര്‍ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു സ്ഥലമാണ്‌ അല്‍ -ഐന്‍. മാത്രമല്ലസംഘാംഗങ്ങള്‍ എല്ലാം മലയാളികളും  നല്ല പൊളപ്പന്‍ പാട്ടൊക്കെ പാടി വല്ലവന്റെയും പരദൂഷണവും പറഞ്ഞു അടിച്ചു പൊളിച്ചു പോകാം .
  അതുകൊണ്ട് ഞാന്‍ കണ്ണും പൂട്ടി ഓക്കേ പറഞ്ഞു ....

ഇതു കേട്ടതും റൂം മേറ്റായ ഷാഫിയും ഉണ്ടെന്നായി ..
അവനും എന്നെ പോലെ യാത്രാപ്രേമിയാണ് ..
അങ്ങനെ പെരുന്നാള്‍ ദിവസം നമസ്ക്കാരവും കഴിഞ്ഞു ഞങള്‍ പുറത്തിറങ്ങി ഒന്‍പതു മണിക്കാണ് വണ്ടി വരുമെന്ന് പറഞ്ഞത് സമയം എട്ടാകുന്നതേ ഉള്ളൂ . ഒരുമണിക്കൂര്‍ ഇനിയും ബാക്കിയുണ്ട് ..അതുകൊണ്ട് ജന്മനാ കിട്ടിയ വായ്നോട്ടം എന്നാ മഹാ കലകൊണ്ടു സമയം കൊല്ലാന്‍ തീരുമാനിച്ചു ..

ഒന്‍പതരയോടെ ബസ്സ്‌ വന്നു ഏതാണ്ട് മുപ്പതോളം പേര്‍ സംഘത്തിലുണ്ട് .ഡ്രൈവര്‍ ആളൊരു പച്ചയാണ്‌(പക്കിസ്ത്താനി )മലബാറികളുടെ ടൂര്‍ ആയതു കൊണ്ടാകണം ആളു കുളിച്ചു കുട്ടപ്പനായിട്ടാണ് ഇരിക്കുന്നത് .അല്ലെങ്കില്‍ ഇവനൊക്കെ വെള്ളിയാഴ്ച മാത്രമേ വെള്ളം കൈകൊണ്ട് തൊടൂ .. ഭാഗ്യത്തിന് വിന്‍ഡോ സീറ്റ് തന്നെ കിട്ടി അല്ലേലും യാത്ര ചെയ്യുമ്പോള്‍ വിന്‍ഡോ സീറ്റ് കിട്ടിയാലേ ഒരു രസമുള്ളൂ ...

ബസ്സില്‍ അധികവും അപരിചിത മുഘങ്ങലാണ് ...
അത് കൊണ്ട് ടീം ലീഡര്‍ അയ റഹൂഫ് എല്ലാവരോടും സ്വയം പരിജയപെടുത്താന്‍ പറഞ്ഞു .പക്ഷെ അത് വിനയായി, പരിജയപെട്ടു തുടങ്ങിയപ്പോള്‍   പലരും സ്വന്തം നാട്ടുക്കാര്‍ ...
പിന്നെ അവര് ഒന്നിച്ചിരുന്നു കത്തി  തുടങ്ങി ....
ബസ്സ്‌ ആകെ കേരളാ നിയമസഭ പോലെ ബഹളമയം ..
കൂടെ ബസ്സിലെ മ്യൂസിക്‌ പ്ലയറും.ഡ്രൈവര്‍ ആളു പച്ചയാണെങ്കിലും മലയാളം പാട്ടിനെ കുറിച്ചു നല്ല ബോധമുണ്ട്.. പ്ലേ ചെയ്യുന്നതെല്ലാം സൂപ്പര്‍ ഹിറ്റ്‌ സോങ്ങ്സ് ..
അബുദാബിയില്‍ നിന്നും ഏതാണ്ട് നൂറ്റിയമ്പതോളം കിലോ മീറ്റര്‍ ഉണ്ട് അല്‍ -ഐനിലോട്ട്.. ചവിട്ടി പിടിച്ചാല്‍ വെറും ഒന്നര മണിക്കൂര്‍ കൊണ്ട് എത്തും. നമ്മുടെ നാട്ടിലാണേല്‍ ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും വേണം. പച്ച ആളു കൊള്ളാം വണ്ടി ഹനുമാന്‍ ഗിയറില്‍ ഇട്ടു പരത്തുകയാണ് ...
ഇപ്പോ ഏതാണ്ട് അബുദാബിയുടെ
 അതിര്‍ത്തി വിട്ടു ..
 മറ്റു എമിരേറ്റുകളില്‍ നിന്നും തികച്ചും വ്യത്ത്യസ്തമാണ് അല്‍-ഐന്‍. തികച്ചും ദുബായുടെ 
നഗര തിരക്കുകള്‍ ഒന്നും എത്തി നോക്കാത്ത പ്രകൃതി രമണീയമായ സ്ഥലം.. സ്വദേശികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് ഇവിടെയാണ്. രൂപത്തിലും ഭാവത്തിലും നമ്മുടെ നാടിനോട് സാമ്യം തോന്നുന്ന ഒരു പാട് പ്രത്യേകതകള്‍ നിറഞ്ഞ ഒരു കൊച്ചു നാട്.. അതുകൊണ്ടാണ് അല്‍-ഐന്‍ യാത്ര എന്നു കേട്ടപോള്‍ ഉള്ളില്‍ വല്ലാത്ത സന്തോഷം തോന്നിയത് ....

ബസ്സ്‌ ഇപ്പോള്‍ നല്ല വേഗതയിലാണ്..
റോഡിനിരുവശവും അറേബ്യന്‍ നാടുകളുടെ മുഘമുദ്രയായ മരുഭൂമികളാണ് .അറബിനാട്ടില്‍ വന്നിട്ട് ആദ്യമായാണ് മരുഭൂമി കാണുന്നത് ....
ഉച്ചവെയിലില്‍ മണല്‍തരികള്‍ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങുന്നതു മനോഹരമായ ഒരു കാഴ്ചയാണ് .

ആ മണലില്‍ മേയുന്ന ഒട്ടകകൂട്ടങ്ങള്‍ , ദൈവം സുഘിക്കാന്‍ വേണ്ടി മാത്രം ഭൂമിയിലോട്ടു പടച്ചു വിട്ട കുറച്ചു അറബികള്‍ ലാന്റ്ക്രൂയിസറില്‍ ടെസേര്ട്ട് സഫാരി നടത്തുന്നുണ്ട് ..പക്ഷെ എന്നെ അത്ഭുതപെടുത്തിയ കാഴ്ച മറ്റൊന്നായിരുന്നു ..
ആ പൊരിമണലില്‍  ഒറ്റ പെട്ട് നില്‍ക്കുന്ന കള്ളിമുല്‍ ചെടികളും ചില മരങ്ങളുമായിരുന്നു.... പ്രകൃതിയോട് പൊരുതി ജീവിക്കുന്ന അവയോട്ആര്‍ക്കും  ഒരു ആരാധന തോന്നിപോകും.. ജീവിത പ്രശ്നങ്ങളാല്‍  സ്വയം പരിതപിക്കുന്ന മനുഷ്യന് ചിന്തിക്കാന്‍ വേണ്ടിയായിരിക്കും അവയെ ദൈവം നിലനിര്‍ത്തുന്നത് ....

ഞങ്ങള്‍ അല്‍-ഐന്റെ നഗരാതിര്‍ത്തിയിലെത്തി ..
യാത്രക്കാര്‍ക്ക് സ്വാഗതമോതിക്കൊണ്ട് ഒരുകൂറ്റന്‍ ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികളെ സ്വീകരിക്കുന്നത് ഈ ഫലകമാണ്.അതിനു അടുത്തു തന്നെ ഒരു വലിയ ഘടികാരം സ്ഥാപിച്ചിട്ടുണ്ട് .
അറ്റകുറ്റപണികള്‍ നടത്താത്തതിനാലകണം അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല .ഭരണാധികാരികളുടെ അനാസ്ഥയാണോ എന്തോ അറിയില്ല...
പക്ഷെ ഇങ്ങനെ ഒരു അവസ്ഥ ഇവിടെ ചിന്തിക്കാന്‍ പോലും ആകില്ല .നഗരസംരക്ഷണം ഇവര്‍ക്ക് വളരെ പ്രധാനമാണ്.പക്ഷെ നമ്മുടെ നാട്ടില്‍ ഇതു സര്‍-വസാധാരണമാണല്ലോ....

അല്‍ -ഐന്‍ മറ്റു എമിരേറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തത കാത്തു സൂക്ഷിക്കുന്നുണ്ടെന്നു ഈ നഗരത്തില്‍ എത്തുന്ന ആര്‍ക്കും മനസ്സിലാകും.. ട്രാഫിക്ക് ലൈറ്റ് പോസ്റ്റുകളും തെരുവ് വിളക്കുകളും എല്ലാം പഴയ രാജ്യഭരണത്തിന്റെ പ്രൌഡിവിളിച്ചോതുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത് .
ഇവിടെ വരുന്നവരെ പഴയകാല അറേബിയന്‍ പടയോട്ടങ്ങളുടെ ഓര്‍മകളിലേക്ക് കൊണ്ട് പോകുന്ന ചരിത്രത്തിന്റെ ശേഷിപ്പായ ചില കോട്ടകളും നഗരത്തില്‍ ഉണ്ട് ..
ഞങ്ങളുടെ ആദ്യത്തെ പരിപാടി മുഹമ്മദ്‌ നബിയുടെ (സ്വ :അ) പ്രധാന സ്വഹാബിമാരില്‍
 (അനുചരന്മാര്‍ ) ഒരാളായിരുന്ന കൈബ് (റ)
ന്റ്റെ മക്ബറ (ഖബര്‍ ) സന്തര്‍ഷനമാണ് .നബിയെ കുറിച്ചെഴുതിയ കവിതയില്‍ സന്തോഷവാനായി നബി അദ്ദേഹത്തെ പുതപ്പ് നല്‍കി ആദരിച്ചു എന്നാണ് ചരിത്രം ..

 സന്തര്‍ശനം കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോഴേക്കും മണി രണ്ടര കഴിഞ്ഞിരുന്നു ...
ആമാശയം അതിന്റെ പണി തുടങ്ങി കഴിഞ്ഞു .
ഇനി വല്ലതും കഴിക്കണം കൊള്ളാവുന്ന ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി ഞങള്‍ ഉച്ച ഭക്ഷണം കഴിച്ചു . ഇനി നേരെ പോകേണ്ടത് പ്രശസ്ത്തമായ
ഹാങ്ങിംഗ് ഗാര്‍ഡന്‍ കാണാനാണ് ..
ആ പൂന്തോട്ടത്തെ കുറിച്ചു ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞു തന്ന അറിവേ ഉളൂ..മൂവായിരത്തിലധികം ഇനത്തില്‍ പെട്ട പൂക്കള്‍ ഉള്ള മനോഹരമായ പൂന്തോട്ടം .പക്ഷെ അവിടെ ചെന്നപ്പോള്‍ തലയില്‍ വെള്ളിടി വെട്ടിയ പോലെയായി .ഗാര്‍ഡന്‍സില്‍ ഒരു പൂ പോലുമില്ല .സീസന്‍ സമയത്ത് മാത്രമേ ഗാര്‍ഡനില്‍ പൂക്കള്‍ പ്രധര്‍ശനത്തിന് വെക്കൂ എന്നു പറഞ്ഞു .ഇവിടുത്തെ കാലാവസ്ഥയില്‍ പൂക്കള്‍ കൂടുതല്‍ നാള്‍ നിലനില്‍ക്കില്ലത്രേ......

ഇതെവിടുത്തെന്യായം?.എന്നുംപറഞ്ഞു വാദിക്കണമെന്നുണ്ട് .പക്ഷെ പിന്നെ തിരിച്ചു പോകാന്‍ പറ്റില്ല.. അത് കൊണ്ട് ആരും ഒന്നും പറയാതെ തിരച്ചു വണ്ടിയിലെത്തി .
നേരവും കാലവും നോക്കാതെ ഇറങ്ങിത്തിരിച്ചാല്‍ ഇങ്ങനെയിരിക്കും  ഞാന്‍ ഉസ്മാനോടു സ്വകാര്യമായി പറഞ്ഞു .
പോയത് പോയി... ഇനി അടുത്ത പരിപാടി പിടിക്കാം.അങ്ങനെ നേരെ വിട്ടു. ഈത്തപ്പന തോട്ടത്തിലേക്ക്...

അല്‍-ഐന്‍ ഈത്തപഴങ്ങള്‍ ലോക പ്രശത്സ്തമാണ്.
"നമ്മുടെ നാട്ടിലെ തെങ്ങിന്‍ തോപ്പുപോലെ കണ്ണെത്താത്ത ദൂരത്തോളം ഈത്തപഴതോട്ടങ്ങള്‍" ...
തോട്ടത്തിനു നടുവിലൂടെ ഒരു ചെറിയ തോട് ഒഴുക്കുന്നുണ്ട്. ആ തോടിനെ കുറിച്ചും അല്‍-ഐന് പറയാന്‍ ഒരു കഥയുണ്ട് .
ഇസ്ലാമിക പ്രവാജകനായ മൂസാനബിയുടെ കാലഘട്ടത്തില്‍ അല്ലാഹുവിന്റെ കല്പന പ്രകാരം ജിന്നുകള്‍ ഭൂമിയില്‍ നിന്നും വളരെ താഴച്ചയില്‍ ഒരു വലിയ കനാല്‍ നിര്‍മിച്ചു ..ആ കനാലിന്റെ  മുകള്‍ ഭാകം ആണത്രേ ഈ തോട്.വെള്ളത്തിന്‌ ഉപ്പു രുചിയുമില്ല .
ഈ തോട് ആണ് ഇവിടുത്തെ തോട്ടങ്ങള്‍ ഇതു പോലെ സമ്ര്ദ്ധമായി നിലനില്‍ക്കാനുള്ള കാരണം.. ഇവിടുത്തെ കൃഷിക്കുവേണ്ട മുഴുവന്‍ ജലവും എടുക്കുന്നത് ഈ തോട്ടില്‍ നിന്നാണ് .
വിവധ തരത്തില്‍ പെട്ട ഈത്തപഴങ്ങളാല്‍ സമ്പന്നമാണ് ഈ തോട്ടങ്ങളെല്ലാം .തറയില്‍ മുഴുവനും ഈത്തപഴങ്ങളാണ് .നിലത്തു വീഴുന്നവ
എത്ര വേണമെങ്കിലും സഞ്ചാരികള്‍ക്ക് എടുക്കാം അതിനു അനുമതിയുണ്ട് .
കൂടെ വന്നവര്‍ ഈത്തപഴങ്ങളുടെ ബാക്ക്ഗ്രൌണ്ടില്‍ ഫോടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് .അതിനിടയിലാണ് ഞാന്‍ ആ കാഴ്ച കണ്ടത് ഈത്തപനകള്‍കിടയില്‍ നില്‍ക്കുന്ന നമ്മുടെ സ്വന്തം നാട്ടുകാരന്‍'' ഒരു വാഴ.
അടുത്തു ചെന്ന് ഒന്ന് ശരിക്കും നോക്കി ഇല്ല കുലയോന്നുമില്ല .എങ്കിലും കടല്‍ കടന്നു വന്ന നാട്ടുകാരനെ കണ്ടപ്പോള്‍ ഒരു സന്തോഷം ..

പകല്‍ അവസാനിക്കുകയാണ് .ഈത്തപനകല്‍ക്കിടയിലൂടെ അരിച്ചെത്തുന്ന സ്വര്‍ണ നിറമുള്ള സൂര്യ കിരണങ്ങള്‍ തോട്ടത്തിന്റെ ഭംഗി കൂട്ടി..
എല്ലാവരും മടങ്ങാന്‍ ഉള്ള തയാറെടുപ്പിലാണ്.
ബസ്സ്‌ നേരെ അടുത്തുള്ള ഹോട്ടലില്‍ നിര്‍ത്തി .
ഇനി നാളെ  രാവിലെ ക്രിത്ത്യസമയത്ത് തന്നെ
ബസ്സിനു അടുത്തു എത്തണമെന്ന് ടീം ലീഡര്‍ റഹൂഫ്
എല്ലാവരോടും പറയുന്നുണ്ട് ..ഞാന്‍ നേരെ എനിക്ക് കിട്ടിയ മുറിയില്‍ പോയി അത്താഴവും കഴിച്ചു കിടന്നു ..
പിറ്റേന്ന് ഒന്‍പതു മണിക്ക് തന്നെ ബസ്സ്‌ പുറപ്പെട്ടു നേരെ പോകുന്നത് അല്‍ -ഐന്‍ മൃഗശാല കാണാന്‍ ആണ് .നിരവധി ഏക്കറില്‍ പരന്നു കിടക്കുന്ന കൂറ്റന്‍ മൃഗശാല .....

ടികറ്റ് എടുത്ത് ഉള്ളില്‍ കടന്നതും വരവേല്‍ക്കുന്നത് യു-എ- ഇ യുടെ ലോഗോ അയ കൂറ്റന്‍ കഴുകന്‍ മാരാണ്...കഴുകന്‍ മാരെ ഇതിനു മുന്പ്പും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുതിനെ കണ്ടിട്ടില്ല ...
മൃഗശാലയില്‍ കൂടുതലും അറബ് നാടുകളില്‍ കാണുന്ന മൃഗങ്ങളാണ് ..
അവിടുത്തെ മറ്റൊരു ആകര്‍ഷണം വലിയ ആമകളാണ്.

വിവിധ ഇനത്തില്‍ പെട്ട ടെസേര്ട്ട് കൊബ്രകളും എല്ലാം സഞ്ചാരികള്‍ക്ക് കൌതുകമുണര്‍ത്തുന്നു....പക്ഷെ ഒരാളെ മാത്രം അവിടെയെങ്ങും കണ്ടില്ല . നമ്മുടെ സ്വന്തം ആന ...
ജീവനക്കാരോട് ചോദിച്ചപ്പോള്‍ ആന ഇവിടെ ഇല്ലെന്നായിരുന്നു മറുപടി .
ആന ഇല്ലാതെ പിന്നെ എന്തോന്ന് മൃഗശാല ?...
അല്ലേലും ഇവന്മാരുടെ ഭാഷ ആനയ്ക്ക് മനസ്സിലാകാത്തത് കൊണ്ടാവും ആനയെ വെക്കാത്തത് .ഒട്ടകത്തെ മേയ്ക്കുന്നത് പോലെ അല്ലല്ലോ ആനയെ മേയ്ക്കുന്നത് .സഞ്ചാരികള്‍ക്ക് അഭിപ്രായം എഴുതാനുള്ള ബുക്കില്‍ ഈ വിഷയം നീട്ടി വലിച്ചങ്ങ് എഴുതി കൊടുത്തു.

"എന്റെ അഭിപ്രായം കണ്ടു ഇവിടുള്ളവര്‍ അന പാപ്പാന്‍മാര്‍ക്ക് ഒരു വിസ കൊടുത്താലോ "
മൂന്നു മണിക്കൂര്‍ നടന്നു മൃഗശാല കണ്ടു തീര്‍ത്തപ്പോഴേക്കും കാലിന്റെ ടവര്‍ ബോള്‍ട്ട് പൊട്ടി ...

ഇനി നേരെ പോകേണ്ടത് ജബലുല്‍ അസര്‍ എന്ന മല കാണാനാണ് .ആ മലയിലേക്ക് ഉള്ള ഹൈരൈനജ് യാത്രയാണ് മുഘ്യ ആകര്‍ഷണം .

വണ്ടി മല കയറാന്‍ തുടങ്ങി ഫാസ്റ്റ് ട്രാക്കില്‍ ഓടിക്കുന്ന പോലെ അല്ല മല കയറുന്നത് എന്ന് പച്ചയ്ക് നല്ലവണ്ണം മനസ്സിലായി ..നിന്നും നിരങ്ങിയും ഒരുവിധം ബസ്സ്‌ മല കയറാന്‍ തുടങ്ങി.
അതുകണ്ടതും കൂട്ടത്തില്‍ ഒരുവന്‍ ഒരു ഉടക്ക് ചോദ്യമെറിഞ്ഞു?.
 ക്യാഹുവാ ഭായ് ഹം ലോഗ് ധാക്കാ മര്നാ ചായിയെ ?
(എന്താ ഭായ് ഞങ്ങള്‍ ഇറങ്ങി തള്ളണോ?)
ആ പറഞ്ഞത് പച്ചയ്ക് അങ്ങു സുഘിച്ചില്ല .അയാള്‍ എന്തക്കൊയോ പിറുപിറുത്തു .ചോദിച്ചവന്റെ തന്തയ്ക്ക് വിളിച്ചതായിരിക്കും .അല്ലേലും ഒരുത്തനിട്ട് പണിയാന്‍ കിട്ടുന്ന ഒരു അവസരവും നമ്മള്‍ പഴാക്കില്ലല്ലോ ......
നമ്മുടെ നാട്ടിലെ ബസ്സ്‌ ഡ്രൈവര്‍മാര്‍ ആയിരുന്നേല്‍ ഇപ്പോള്‍ ബസ്സ്‌ മലയുടെ മുകളിലുണ്ടാകും ...
ആ യാത്രയില്‍ ഇരുവശത്തുമുള്ള കാഴ്ച്ചകള്‍ അവിസ്മരണീയമാണ് .ഒടുവില്‍ ഒരുവിധം മുകളിലെത്തി .മുകളില്‍ പ്രതേകിച്ച് കാണാന്‍ ഒന്നുമില്ല .ഒരു മലയാളി ഹോട്ടല്‍ മാത്രമുണ്ട് ..
ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും എന്ന ചൊല്ല് ആരോ അറിഞ്ഞിട്ടതാണെന്ന് അപ്പൊ മനസ്സിലായി ...
ഇവിടെ നിന്ന് നോക്കിയാല്‍ അല്‍-ഐന്‍ നഗരം മുഴുവന്‍ കാണാം ..ഒടുവില്‍ ആചേട്ടന്റെ ഹോട്ടലില്‍ നിന്നും നല്ല നാടന്‍ ഭക്ഷണവും കഴിഞ്ഞു ഞങള്‍ മടക്കയാത്ര ആരംഭിച്ചു .ഗാര്‍ഡന്‍ കാണാന്‍ കഴിയാത്ത വിഷമം ഒഴിച്ചാല്‍ യാത്ര തീര്‍ത്തും അവിസ്മരണീയമാണ്.. അത് എനിക്ക് സമ്മാനിച്ച ഉസ്മാന് മനസ്സാ നന്ദി പറഞ്ഞു ഞാന്‍ മയങ്ങാന്‍ കിടന്നു ഒരിക്കല്‍ കൂടി ഇവിടെ വരാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ .....................

Wednesday, September 5, 2012

എന്റെ കളിക്കൂട്ടുകാരിക്കായ്‌ ...

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അവളായിരുന്നു ..... ചെമ്പക നിറമുള്ള ,പാലപ്പൂ മണക്കുന്ന ,എപ്പോഴുംനെറ്റിയില്‍ ചന്ദന കുറിയുള്ള കാര്‍കൂന്തലിന്റെ അറ്റത്തു തുളസ്സികതിര്‍ ചൂടി നിത്ത്യവും ഏഴര വെളുപ്പിന്എഴുന്നേറ്റു
ഇഷ്ട്ടദൈവങ്ങളെ മനസ്സില്‍ ധ്യാനിക്കുന്ന എന്റെ കളിക്കൂട്ടുകാരി.....
 അടുത്ത വീട്ടിലെ രാഘവന്‍  ചേട്ടന്റെയും സുജാത   ചേച്ചിയുടെയും ഒരേ ഒരു മകള്‍ ആതിര ...
 എന്റെ കളിക്കൂട്ടുകാരി ....

 വട്ട മുഖവും അതിനൊത്ത ചന്ദന കുറിയും  പുഞ്ചിരിക്കുമ്പോള്‍ ഇടയ്കിടെ തെളിയുന്ന മുല്ലമൊട്ടൊത്ത പല്ലുകളും അവളുടെ സൌന്ദര്യത്തിന്റെ അടയാളങ്ങളായിരുന്നു .... അറ്റത്തു കസവ് നൂലുള്ള ദാവണി അവളെ കൂടുതല്‍ സുന്ദരിയാക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ...
 എന്നെ കഴിഞ്ഞാല്‍ പിന്നെ നക്ഷത്രങ്ങളോടായിരുന്നു അവള്‍ക്ക് കൂട്ട് .. അവ അവളോട് സംസാരിക്കുന്നുണ്ടെന്നു എനിക്ക് പലപ്പോഴുംതോന്നിയിരുന്നു.. ......

 സമപ്രായക്കാര്‍ ആയിരുന്നെങ്കിലും അവള്‍ക്കുള്ള അറിവും ലോകത്തോടുള്ള കാഴ്ച പാടും വ്യത്യസ്തമായിരുന്നു. അത് എന്നില്‍ ചില സമയങ്ങളില്‍ അസൂയയും അവളുടെ കൂട്ടുകാരനായതില്‍ അഭിമാനവും തോന്നിയിട്ടുണ്ട് ...

 ഒരു ആണിനും പെണ്ണിനും മനസ്സ് തുറന്നു ഏതു കാര്യവും പറയാനും ഒരുമിച്ചു സന്തോഷവും ദുഃഖവുംപങ്കിടാനും ഒരുമിച്ചു നടക്കാനും - പ്രണയമെന്ന മഹാ പ്രതിഭാസത്തിന്റെ അകമ്പടി വേണ്ടെന്നു എന്നെ പഠിപ്പിച്ചവള്‍....
ഞാന്‍ അവളെയോ അവളെന്നെയോ പ്രണയിച്ചിട്ടില്ല.. എന്നിട്ടും ഒരുദിവസം പോലും തമ്മില്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു.. അവസാനം ഞാന്‍ യാത്ര പറഞ്ഞു പിരിയുന്നത് വരെ ആ പതിവ് അവള്‍ തെറ്റിച്ചില്ല ...

അവളോട്‌ എനിക്കുണ്ടായിരുന്ന  അത്മബന്ധത്തിന്റെ അര്‍ത്ഥം നിര്‍വചിക്കാന്‍ എനിക്കിനിയും കഴിഞ്ഞിട്ടില്ല ......


 വര്‍ഷങ്ങള്‍ക്കിപ്പുറം കൊഴിഞ്ഞുപോയ ഇന്നലെകളെ ഓര്‍ത്ത്‌ കടലിനിക്കരെ ഈ മണല്‍പരപ്പിലിരുന്നു നിനക്കായെന്റെ തൂലിക ചലിപ്പികുമ്പോള്‍ ഞാന്‍ അറിയുന്നുണ്ട് സഖീ നിന്റെ സാന്നിദ്ധ്യം .നിന്നെ കുറിച്ചെഴുതാന്‍  ഈ കീബോര്‍ഡില്‍ കൊത്തിവച്ച കടല്‍ കടന്നെത്തിയ ഈ ഇരുപത്തിയാറ് അക്ഷരങ്ങള്‍ മതിയാകില്ല ..

 നിനക്കായ് എഴുതുന്ന ഈ ഏകാന്തതയില്‍ ഞാന്‍ അറിയുന്നു നിന്റെ സാമീപ്യം.. എന്റെ മനസ്സിന്റെ ഇടനാഴികളില്‍ ഇടയ്ക്കിടെ മുഴങ്ങുന്ന നിന്‍ മധുര നാദം ...
 എന്നിലെ എന്നെ നീ എനിക്ക് കാണിച്ചു തന്നു .ഞാന്‍ പോലും ഓര്‍ക്കാത്ത എന്നിലെ വിശേഷനാളുകള്‍ നീ ഓര്‍ത്ത്‌ വച്ചു .എനിക്ക്മുന്‍പില്‍  നീ ഒരു കണ്ണാടിയായി .എന്റെ പ്രതിബിംബം എനിക്ക് കാണിച്ചു തന്ന കണ്ണാടി ..

ഏതു പുല്‍നാംബിലെ മഞ്ഞു തുള്ളിയുടെ നൈര്‍മല്യത്തിനോടാണു നിന്നെ ഞാന്‍ ഉപമിക്കുക ?.ഏതു മഴനീരിനാണ് നിന്റെ സാനിദ്ധ്യം പോലെ എന്നെ തണുപ്പിക്കാന്‍ കഴിയുക ?.ഏതു കാറ്റിനും പുഴയ്ക്കുമാണ് നിന്റെ വാക്കുകള്‍ പോലെ എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുക ?...ദാവണിതുമ്പു നിലത്തിഴയാതെ വിരലുകളില്‍ കോര്‍ത്തു മഴത്തുള്ളികള്‍ സാനിദ്ധ്യമറിയിച്ച പാടവരമ്പില്‍ എന്നെ കാത്തുനില്‍ക്കുന്ന നിന്റെ രൂപമാണ്‌ ഈ ഏകാന്തതയില്‍ എനിക്ക്കൂട്ട്..

എനിക്കറിയാം പ്രിയേ ..കല്‍പ്പടവുകളിലെവഴുക്കല്‍ പയലുകളാല്‍ ഒളിപ്പിച്ചു- ഇടയ്കിടെ അതിഥിയായി എത്തുന്ന മന്ദമാരുതലിന്റെ താളത്തിനൊത്ത് നമുക്കായ് മാത്രംനിശബ്ധമായ്  പാടുന്ന ഓളങ്ങള്‍ക്കൊപ്പം നമ്മള്‍ എന്നും കാണാറുള്ള ആ കുളത്തിന്റെ കല്‍പടവുകളില്‍ നീ ഇന്നും എന്നെയും കാത്തിരിക്കുന്നുണ്ടെന്ന് ..എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട് പുതുമഴ പെയ്തൊഴിഞ്ഞ നിന്‍ കാല്‍ച്ചുവട്ടിലെ ആ മണ്ണിന്റെ ഗന്ധം ..

 മഞ്ഞു തുള്ളികള്‍ കോലം തീര്‍ക്കുന്ന ഈ പുലരിയില്‍ മഞ്ഞില്‍ പൊതിഞ്ഞ ഇന്നലെകളുടെ ആ ഓര്‍മകളില്‍ നിന്റെ വളപോട്ടുകളാല്‍ നീയെന്‍ മനസ്സില്‍ കോറിയിട്ട സുഖമുള്ള നൊബരങ്ങളുടെ അസ്ഥി ബന്ജങ്ങളും പേറി ഞാന്‍ ഈ മണല്‍ കാട്ടില്‍ ഉരുകി ജീവിക്കുന്നു ....
 ഇല്ല.. തോഴീ നിനക്ക് പകരമാകില്ല ഈ മണല്‍ കാട്ടില്‍ ഈ കോണ്‍ക്രീറ്റ് മരങ്ങളുടെ നടുവില്‍ ഞാന്‍ നേടിയതൊന്നും ..മാസാന്ത്യം മനുഷ്യന്റെ ചിന്താ ശക്ത്തി വിളിച്ചോതുന്ന ആ ചില്ലു കൂട്ടില്‍ നിന്നും ഞാന്‍ എണ്ണിഎടുക്കുന്ന നിറങ്ങള്‍ ചാലിച്ച കടലാസുകള്‍ പോലും .......
  ഏകാന്തത നീ വിരസമാണ് അതുകൊണ്ട് നീ അതിനെ വെറുത്തു.. പക്ഷെ നിനക്കറിയുമോ ഞാന്‍ ഇപ്പോള്‍ ഏകാന്തത ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു.  ശീതികരിച്ച മുറിയില്‍ഒരിക്കലും തണുക്കാത്ത മനസ്സുമായി തനിച്ചിരിക്കുന്നഎന്നിലേക്ക്  ആ  ഏകാന്തതയില്‍ മെല്ലെ ശബ്ധമുണ്ടാകാതെ കൊഴിഞ്ഞു പോയ ഇന്നലെകളിലെ നനവൂറുന്ന ഓര്‍മകളുമായി നീ എനിക്ക് കൂട്ടിരിക്കാറുണ്ട് .പണ്ടും നീ ഇങ്ങനെ ആയിരുന്നു . നിന്നെ തിരയുന്ന എന്റെ കണ്ണുകളെ കബളിപ്പിച്ചു കൈഎത്തും ദൂരത്തു മറഞ്ഞിരുന്നു നീ ചിരിക്കാറുണ്ടായിരുന്നു ..പക്ഷെ ഇന്നു എന്റെ കൈ എത്താവുന്നതിലും എത്രയോ വിദൂരത്താണ് നീ ..

പിരിയുന്ന നാള്‍ എന്റെ കൈവിരലില്‍ നിന്നും ഊര്‍ന്നു പോയ നിന്‍ വിരലുകള്‍ക്ക് പോലും ഒരു താളമുണ്ടായിരുന്നു പ്രതീക്ഷയുടെ ഒരിക്കലും നിലയ്ക്കാത്ത താളം .പക്ഷേ  ഇന്നു നീയും നിന്റെ ഓര്‍മകളും എല്ലാം എന്റെ മാത്രം നഷ്ട്ടങ്ങളാണ് . ജിവിതത്തിന്റെ പച്ചപ്പ്‌ തേടി ഞാന്‍ നടത്തിയ പ്രവാസമെന്ന തീര്‍ഥാടനത്തിനു പകരം വിധി എന്നില്‍ നിന്നും പറിച്ചെടുത്തത് ഞാന്‍ ഏറ്റവും അമൂല്യമെന്നു കാണുന്ന നിന്നെയായിരുന്നു ..

 വര്‍ഷങ്ങള്‍ക്കിപ്പുറം പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോകുമ്പോള്‍ നഷ്ട്ടബോധം തോന്നുന്നു ആ വഴികളില്‍ തെളിയുന്ന നിന്‍ മുഖം കാണുമ്പോള്‍ .. ഉറക്കം ശരീരത്തിനെ കീഴ്പെടുത്താത്ത യാമങ്ങളില്‍ നിറയുന്ന കണ്ണു നീരിനോപ്പം തെളിയുന്ന നിന്‍ നിര്‍മാല്യം തുളുമ്പുന്ന മുഖം കാണുമ്പോള്‍ ...............

Monday, August 13, 2012

എന്റെ ആദ്യ പ്രണയത്തിന്റെ ഓര്മക്കായ്.........


കലാലയ ജീവിതം അതിന്റെ എല്ലാ വിധ തരികിടയോട് കൂടി ആഘോഷിക്കുന്ന സമയം. ഞാന്‍ മാത്രമല്ല എന്റെ ചങ്ങായി മാരും ..ഞങ്ങള്‍ നാലു പേര്‍..എല്ലാവരും അയല്‍വാസികള്‍ അത് മാത്രമല്ല ഞങളുടെ ജനനത്തില് പോലും ഉണ്ട് പ്രതേകതകള്‍ എല്ലാവരും ഒരേ വര്ഷം ഒരേമാസം വെറും ദിവസങ്ങളുടെ വ്യത്ത്യാസം മാത്രം.....
  എന്നെ കൂടാതെ ശാക്കിര്‍ ,സന്ദീപ്‌ ,ശിജിലാസ് ,ഇവന്മാരന് ബാക്കിഉള്ളവര്‍ .സുന്ദരമായ ഞങ്ങളുടെ നാടിനെ മുടിപ്പിക്കാന്‍ ജനിച്ചവന്മാര്‍ ..ഇതു എന്റെ കമന്റ്‌ അല്ല. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് സ്വന്തം വീട്ടുക്കാര്‍ തന്നെ  അറിഞ്ഞു തന്ന പട്ടമാണ്‌. പക്ഷെ ഇതു നേടിയെടുക്കാന്‍ ഞങ്ങള്‍ അനുഭവിച്ച കഷ്ട്ടപാടോന്നും  ആരും അറിഞ്ഞില്ല എന്നുമാത്രം ..അതൊക്കെ പോട്ടെ ഇപ്പോള്‍ അതല്ലല്ലോ വിഷയം....
എന്താ ഞാന്‍ പറഞ്ഞുവന്നത് ആ എന്റെ പ്രണയം.... .  
ക്ല്ലാസ് ഉള്ള സമയത്ത്‌ കോഴി കൂവും മുന്‍പേ നാലും കൂടി വീട്ടീന്നുഇറങ്ങും( തെറ്റി ധരിക്കല്ലേ .പഠിച്ചു പട്ടം വാങ്ങനല്ല .എന്നാലെ വഴിയെ പോകുന്ന തരുണിമണികളുടെ ശരിയായ സെന്‍സെസ് എടുക്കാന്‍ പറ്റൂ) കൊല്ലം ഒന്നായി ഈ പണി മുടങ്ങാതെ ചെയ്യുന്നെങ്കിലും മരുന്നിനു പോലും ഒരുത്തിയും മൈന്‍ഡ് ചെയ്തില്ല .കൂട്ടത്തില്‍ അല്പെമ്ങ്കിലും കാണാന്‍ കൊള്ളാവുന്നത് സന്ദീപ്‌ ആയിരുന്നു.

 അത് കൊണ്ട് അവനു മാത്രം ഈ വിഷയത്തില്‍ ഒരു മുട്ടും ഉണ്ടായില്ല.. ബാക്കിയുള്ളവന്‍ വായും പോളിച്ചിരുന്നിട്ടും ഒരു ഈച്ച പോലും തിരിഞ്ഞു നോക്കിയില്ല .എന്നാല്‍ പിന്നെ അങ്ങനെ അങ്ങ് വിട്ടു കൊടുക്കിലെന്നു ഞാനും തീരുമാനിച്ചു .

എന്നാലും ഇത്രേം കാലം  വായും പോളിച്ചിരുന്നിട്ടും ഒരുത്തി പോലും തിരിഞ്ഞു നോക്കാത്തത്എന്തുകൊണ്ടായിരിക്കും ?..
ആദ്യം അത് കണ്ടു പിടിക്കണം എന്നാലെ രക്ഷയുള്ളൂ .രണ്ട് ദിവസത്തെ തലപുകച്ചിലിനോടുവില്‍ ഞാന്‍ അത് കണ്ടുപിടിച്ചു .

എന്താണെന്നോ!!!!

വഴിയെ പോകുന്ന എല്ലാ അലവലാതി തിലോത്തമ മാരുടെയും നേരെ പല്ലിളിക്കാതെ ഒരുത്തിയെ ഫോക്കസ്‌ ചെയ്യുക . ഗുരുത്ത്വാകര്‍ഷനം കണ്ടു പിടിച്ച ന്യൂട്ടനെ പോലെ ഞാന്‍ സന്തോഷം കൊണ്ട് ചാടി .
കട്ടിലില്‍ കിടന്നാണ് ചാടിയത് എന്നത് താഴെ വീണപ്പോഴാണ് മനസ്സിലായത്‌. ഗുരുത്വാകര്‍ഷണം പറ്റിച്ച പണിയാ... എന്നാലും കുഴപ്പമില്ല  .ലക്ഷ്യത്തിലേക്ക് ഉള്ള വഴി കിട്ടിയിരിക്കുന്നു ഇനി ലക്‌ഷ്യം കണ്ടു പിടിക്കണം ...സാധാരണ എല്ലാവര്ക്കും ആദ്യം ലക്‌ഷ്യം ഉണ്ടാകും വഴി പിന്നെയല്ലേ കണ്ടുപിടിക്കുക .പുകഴ്ത്തി പറയുകയല്ല ഞാന്‍ എല്ലാം തലതിരിഞ്ഞേ ചിന്ദീക്കൂ.  അങ്ങനെ എന്റെ നോട്ടം ഒരുത്തിയുടെ പിന്നാലെ ആയി .ബാക്കിയുള്ള കൊന്തന്‍തന്മാര്‍ എല്ലാം  .ഏതാണ്ട് വിജയത്തോട് അടുത്തിരിക്കുന്നു .ഞാന്‍ മാത്രം ഒളിമ്പിക്സില്‍ ഉസൈന്‍ ബോല്ട്ടിനോപ്പം റിലേയില്‍ പങ്കെടുത്ത ഇന്ത്യകാരനെ പോലെ ആദ്യറൌണ്ട് തന്നെ തീര്‍ന്നിട്ടില്ല എന്നഅവസ്ഥയിലും .
അവളാനെങ്കിലോ ഭൂമിയില്‍ ദൈവം തമ്പുരാന്‍ അവളെ മാത്രമാണ് പെണ്ണായി പടച്ചു വിട്ടത് എന്ന് തോന്നും അവളുടെ ഭാവം കണ്ടാല്‍ എന്നാല്‍ അതിനു മാത്രം വല്ലതും ആ മോന്തയിലും ശരീരത്തും ഉണ്ടോ അതുമില്ല .
അഹങ്കാരത്തിനു കയ്യും കാലും വച്ച ഒരു അസ്ഥികൂടം .ഡ്രസ്സ്‌ ഊരിയെടുത്താല്‍ വാരിയെല്ല് എണ്ണാന്‍ ഒരു എക്സ്റേയും ആവശ്യം വരില്ല . അഹങ്കാരത്തിന്റെ കാര്യത്തില്‍ ഞാനും അത്ര മോശമല്ലത്തതകൊണ്ട്അതങ്ങുഅഡ്ജസ്റ്റചെയ്യാമെന്നുവച്ച.അല്ലെങ്കിലുംപ്രണയമാകുമ്പോള്ഇത്തിരിഅഡ്ജസ്റ്റ്മേന്റ്റൊക്കെവേണമല്ലോ..


ഇതൊക്കെസഹിക്കാം .. .ചില സമയത്ത് അവളുടെ ഒരു മാതിരി ഉള്ള ആക്കിയ നോട്ടം കാണുമ്പോള്‍ ചിറിയും പല്ലും ചേര്‍ത്ത്‌ ഒന്ന് കൊടുക്കാന്‍ തോന്നും. പക്ഷെ അവളുടെ ആങ്ങളമാരെ ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു. ഹലോ സിനിമയിലെ പട്ടാമ്പി രവിയും വടക്കാജേരി വക്കച്ഛനെയും പോലുള്ള രണ്ടണ്ണം അവളുടെ വീട്ടില്‍ ഉണ്ട് ..  അവരറിഞ്ഞാല്‍ എന്റെ ചിറിയും പല്ലും ഒന്നാക്കും.വെറുതെ എന്തിനാ ഒരു ആണിയില്‍ തൂങ്ങി ചുമരിലിരുന്നു ബോറടിക്കുന്നത് .അത് കൊണ്ട് എല്ലാം അങ്ങ് ക്ഷമിച്ചു ....
പക്ഷെ ഇതിനു മാത്രം എന്ത് പിണ്ണാക്കാണ് ഇവളുമാരുടെ കയ്യിലുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല .ഒരു പക്ഷെആണ്‍ പിള്ളേരോട്  മുട്ടി നില്ക്കാന്‍ ദൈവം പെണ്‍വര്‍ഗത്തിനു അറിഞ്ഞു കൊടുത്ത ഒരു ആയുധമായിരിക്കാം.... ..

മൂന്നു മാസം അങ്ങനെ പോയി അവളില്‍ നിന്ന് പ്രതീക്ഷയുടെ ഒരു തരി പോലും എന്റെ നേര്‍ക്ക്‌ ഉണ്ടായില്ല .അല്ലേലും അവളെ പറഞ്ഞിട്ടെന്താ.... ഞാന്‍ അടക്കമുള്ള സകല ആണ്‍പിള്ളേരും ലോകം ഉണ്ടാകുന്ന നാള് തൊട്ടു തുടങ്ങിയതല്ലേ .ഇതു പോലുള്ള ഓരോലവളുമാരുടെ പിന്നാലെയുള്ള നടപ്പ്‌. അല്ല അതാണല്ലോ നാട്ടു നടപ്പ്‌ ..ചങ്ങായി മാരുടെ പ്രണയം വിജയന്‍ പടം പോലെ ക്ലാസ് കട്ടിങ്ങും മരം ചുറ്റലും ഒക്കെയായി കളര്‍ ഫുള്‍... എന്റേത് മാത്രം അടൂര്‍ ഗോപാല കൃഷ്ണന്റെ പടം പോലെ അവാര്‍ഡും .വെക്കേഷന്‍ അടുത്തു ഇവളാണേല്‍ അടുക്കുന്നുമില്ല.. അപ്പോഴാണ്‌ ശിജിലാസിന്റെ തലയില്‍ ഒരു ബള്‍ബു മിന്നിയത്.. അല്ലേലും കുരുട്ടു ബുദ്ധിക്ക് അവന്‍ പണ്ടേ മിടുക്കനാണ്.ഡാ നിഷൂ നീ ഈ പ്രണയവും കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായില്ലേ?... ഇതു വരെ ഒരു മാങ്ങാത്തൊലിയും നടന്നില അത് കൊണ്ട് ഞാന്‍ ഒരു ഐഡിയ പറയാം ...ഉള്ള കാര്യം പറഞ്ഞാല്‍ അവന്‍ ആ പറഞ്ഞത് എനിക്കത്ര പിടിച്ചില്ല .കാര്യം സത്ത്യമാണെങ്കിലും അത്ര പെട്ടെന്ന് സമ്മതിച്ചു കൊടുത്താല്‍ നമ്മള് അങ്ങ് ചെറുതായാലോ.?...

ആവശ്യക്കാരന് ഔചിതം പാടില്ല എന്നാണല്ലോ വെപ്പ്.  ഒരു പക്ഷെ ഈ തെണ്ടിയുടെ ഐഡിയ ആയിരിക്കും എന്റെ ഗോള്‍ . അല്‍പ്പം മസ്സില് പിടിച്ചു തന്നെ ചോദിച്ചു ഉം പറ എന്താ ഐഡിയ .?.ഡാ ഇനി വെക്കേഷന് മൂന്നു ദിവസമേ ഉള്ളൂ പിന്നെ അവളെ കാണണമെങ്കില്‍ പത്തു ദിവസം കഴിയണം അത് കൊണ്ട് ഇന്ന് നമ്മള്‍ അവളെ ഫോളോ ചെയ്തു അവളുടെ വീട് കണ്ടുപിടിക്കുന്നു അതാകുമ്പോള്‍ വെക്കേഷന് അവളുടെ വീട്ടില്‍ പോയി വായില്‍ നോക്കാം .ഈ പത്തു ദിവസം കഴിയുമ്പോഴേക്കും അവള്‍ നിന്നെ പ്രണയിച്ചിരിക്കും അത് കഴിഞ്ഞേ ഇനി എനിക്ക് വിശ്രമമുള്ളൂ,.. അവന്റെ ആ -ഡയലോഗില്‍ഞാന്‍ വീണു.   ഈശ്വരാ ഇവന്‍ ഇത്രേം നല്ലവനായിരുന്നോ ഇത്രേം  നല്ല ഐഡിയ പറഞ്ഞു തന്ന ഇവനെ യാണോ പടച്ചോനെ ഞാന്‍ ചാന്‍സ് കിട്ടുമ്പോഴൊക്കെ പണികൊടുത്തത്. ശരിക്കും കുറ്റബോധം തോന്നി ....

ശരി എന്നാല്‍ വീട് കണ്ടുപിടിച്ചിട്ടു തന്നെ കാര്യം ..പക്ഷെ അവളുടെ അങ്ങളമാരെ കുറിച്ചോര്‍ത്തപ്പോള്‍ ഉച്ചയ്ക്ക് കഴിച്ച പോറാട്ട വയറ്റില്‍ കിടന്നു മറിയുന്ന പോലെ ഒരു തോന്നല്‍.
ഹേയ് ഇല്ല  വെറുംതോന്നലാ ... പോകുന്നത് പുലി മടതേടിയാണ് അറിയാഞ്ഞിട്ടല്ല ..പ്രണയം ആകുമ്പോള്‍ ഇത്തിരി ധ്യര്യം ഒക്കെ വേണ്ടേ ഇല്ലേല്‍ എന്ത് കാമുകന്‍ .? പോരാത്തതിന് കിട്ടുന്നതു ഷെയര്‍ വാങ്ങാന്‍ മൂന്നെണ്ണം കൂടെയുണ്ട്. ഇവന്മാര്‍ എന്റെ അമ്മയിടെ മക്കളോന്നു മല്ലല്ലോ? ..അങ്ങനെ പോകാന്‍ തീരുമാനമായി വൈകെട്ടു ക്ലാസ്സ്‌ വിട്ടാല്‍ നേരെ ഫോലോപ്പ്‌ .

 അപ്പോഴാ അടുത്ത പ്രശ്നം  .എങ്ങനെ പോകും ബസ്സിനു ടിക്കെറ്റ് എടുക്കണം അവള് ബസ്സിനാ പോകുന്നത്‌ കയ്യില്‍ പാസ്സും ഇല്ല ഫുള്‍ ടികെറ്റ്‌ തന്നെ എടുക്കണം.  ഞങളുടെ വീട് കോളേജിനു അടുത്തായതിനാല്‍ ഇതു വരെ ഇങ്ങനെ ഒരു പ്രശനം വന്നിട്ടില്ല.ഉള്ള കാശിനണേല്‍ ഉച്ചയ്ക്ക് ഹോട്ടലില്‍ നിന്നും വലിച്ചു കയറ്റി..  നോമ്പ് കാലമായതിനാല്‍ വീട്ടില്‍ ഉച്ചയ്ക്ക് പച്ച വെള്ളം കിട്ടില്ല .അതുകൊണ്ട് ആസമയത്ത് പുറത്തു നിന്നും വെട്ടിവിഴുങ്ങും വീട്ടില്‍ നോമ്ബുകാരും ..

ശെടാ ഇതു മുന്‍പേ അറിഞ്ഞിരുന്നേല്‍ ഉച്ചയ്ക്ക് പട്ടിണി കിടക്കാമായിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല .എങ്ങനേലും ടിക്കറ്റ് കാശ് ഒപ്പിച്ച്ചേ പറ്റൂ .
ഡാ നിഷൂ ടിക്കെറ്റ് ഞാന്‍ എടുത്തോളാം ശക്കിറിന്റെതായി രുന്നു ആ കിളിനാദം..  നോക്കുമ്പോള്‍ അവന്റെ കയ്യില്‍ അമ്പതിന്റെ പെടയ്ക്കണണ ഒരു നോട്ടു !!!
നീയെല്ലെടാ  തെണ്ടീ ഉച്ചയ്ക്ക് വെട്ടി വിഴുങ്ങാന്‍ നേരം പറഞ്ഞത്‌ നിന്റെ കയില്‍ കാശില്ല എന്ന് ഇതിപ്പോ എവിടുന്നു വന്നെടാ എന്നും പറഞ്ഞു ഞാന്‍ ചൂടായി ..എങ്ങനെ ചൂടവാതിരിക്കും?..എന്റെ പറ്റിലാ മൂന്നും കൂടി വെട്ടി വിഴുങ്ങിയത് .|
അതുകൊണ്ട് ഇപ്പോള്‍ ഉപകാരമായില്ലേ ? നീ അങ്ങ് ക്ഷമി.  അതിന്റെ സന്ദീപിന്റെ ഒരു സപ്പോര്‍ട്ടും.
 ഓര്‍ത്തപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി എന
ലും ആ ദ്രോഹി പോകറ്റില്‍ അമ്പതു രൂപ വച്ചിട്ടാ എന്റെപേരില്‍ ഹോട്ടലില്‍ നിന്നും വിഴുങ്ങിയത് .ആദ്യം ഇതു ഒരു വഴിക്ക്‌ എത്തട്ടെ എന്നിട്ട് നിനക്കുള്ളതു ഞാന്‍ തരുന്നുണ്ട്  ഇപ്പോള്‍ കേറി ഉടക്കിയാല്‍ ഈ ഫോളോ ഓണ്‍ പരിപാടി പൊളിയും അതുകൊണ്ട് എല്ലാം മനസ്സില്‍ വച്ചു മിണ്ടാതിരുന്നു . ക്ലാസ്സ്‌ വിട്ടു.  ഞങ്ങള്‍ അവള്‍ കയറുന്ന ബസ്സില്‍ അവളറിയാതെ കയറി അടുത്ത പ്രശനം അവള്‍ എവിടെയാ ഇറങ്ങുക എന്നതാണ് . അതനുസരിച്ചു വേണമല്ലോ ടിക്കെറ്റ് എടുക്കാന്മൂന്നു മാസം പുറകെ നടന്നിട്ടും കാമുകിയുടെ വീട് അറിയാത്ത കാമുകന്‍ !! കണ്ടക്റ്റര്‍ ടിക്കെറ്റ് എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചത്‌ ഇതായിരുന്നു.

പോരാത്തതിന് ശിജിലാസ്സിന്റെ ഒരു അവിഞ്ഞ നോട്ടവും .അത് കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി ഞാന്‍ ചിന്ദിച്ചത് തന്നെയാ അവനും ചിന്ദിച്ചത് എന്ന് . ഒന്നുമില്ലേലും ആ കഴുവേറിയെ മുട്ടിലിഴയുന്ന കാലം തൊട്ടേ കാണുന്നതല്ലേ.. കോഴിക്കോട് സിറ്റിയില്‍ നിന്നും പ്ന്തീരന്കാവ് വരെ പോകുന്ന ബസ് അണ്‌ അത് .വേറെ വഴിയില്ലാത്തത് കൊണ്ട് അവസാന സ്റൊപ്പിലേക്ക് ടിക്കെറ്റ് എടുത്തു അതും ഫുള്‍ ടിക്കെറ്റ് . എല്ലാം നിനക്ക് വേണ്ടിയാടീ കുരുത്തം കേട്ടവളെ .എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.... സ്റ്റോപുകള്‍ കഴിയുന്നു എന്നല്ലാതെ ഇവള്‍ ഇറങ്ങുന്ന ഒരുലക്ഷണവും കാണുന്നില്ല. ......
ഹാവൂ ടിക്കെറ്റ് എടുത്തത്‌ എന്തയാലും വെസ്റ്റ്‌ ആയില്ല അവസാന സ്റ്റോപ്പില്‍ തന്നെയാ അവള്‍ ഇറങ്ങുന്നത് .ഓടുവില്‍ ബസ്‌  പന്തീരാങ്കാവ് എത്തി.  ഇനി എന്തായലും ബസ്സ്‌ മുന്നോട്ടു പോക്കില്ല അവള്‍ ഇറങ്ങി. പുറകു ഡോര്‍ വഴി ഞങ്ങളും  ഞാന്‍ ആദ്യം പ്രാര്‍ഥിച്ചതു പരിജയമുള്ള ഒരു അലവലാതിയെയും കാണരുതേ എന്നാണ് ..കണ്ടാല്‍ പിന്നെ കാരണം പറയേണ്ടിവരും എന്തു പറയം വായില്‍ നോക്കി വന്നത്നെന്നോ ഭാഗ്യം പരിജയമുള്ള ഒരുത്തനേയും കണ്ടില്ല . അവള് നേരെ തൊട്ടടുത്ത് കണ്ട ഫാന്‍സി കടയില്‍ കയറി എന്തോ വാങ്ങുന്ന തിരക്കില്ണ്‌ അണ്‌ . സമയം ആണെങ്കില്‍ അഞ്ചര കഴിഞ്ഞു വീട്ടില്‍ നോമ്പ് ഉള്ളത് കൊണ്ട് നോമ്പ് തുറക്കുമ്പോഴേക്കും വീട്ടില്‍ ക്ണ്ടില്ലേല്‍ അതിനും കാരണം പറയേണ്ടി വരും .
 അല്ലേടാ നിഷൂ ഇവക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലെ . മണി അഞ്ചര കഴിഞ്ഞിട്ടും ഇവക്ക് ക്ലാസ്സ്‌ വിട്ടു വീട്ടില്‍ കയറാന്‍ ആയിട്ടില്ല .സന്ദീപിനായിരുന്നു ഈ സംശയം
.ഹോ പണ്ടാരം വരുന്നുണ്ട് വേഗം വാടാ ഷിജിലാസ് വിളിച്ചു കൂവാന്‍തുടങ്ങി . പക്ഷെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു കൊണ്ട് അവള്‍ വേറെ ഒരു ബസ്സില്‍ കയറി . ഇനിയും ഫോളോ ചെയ്താല്‍ നട്ട പാതിരക്കെ സ്വന്തം വീട് പിടിക്കാന്‍ പറ്റൂ ......ഇത്രേം ദൂരം തിരിച്ചു ചെല്ലുമ്പോഴേക്കും ഉമ്മ ചോറില്‍ വെള്ളമോഴിചിട്ടുണ്ടാകും .  എന്തായാലും നനഞു ഇനി കുളിച്ചു കയറാം നീ വാടാ .അതും പറഞ്ഞു സന്ദീപ്‌ ബസ്സില്‍ കയറി വരുന്നടത്തു വച്ച് കാണാം എന്നും പറഞ്ഞു കൂടെ ഞങ്ങളും ..  ഏതു ഓണം കേറാ മൂലയിലാടീ നിന്റെ വീട് എന്ന് ചോദിക്കാന്‍ എല്ലാവര്‍ക്കും നല്ല പൂതിയുണ്ട് പക്ഷെ ഒരുത്തനും ചോദിച്ചില്ല അപ്പോഴാ കണ്ടക്ടറുടെ വരവ്‌എങ്ങോട്ടാ എന്നാ ചോദ്യവും കൊണ്ട് .എന്ത് പറയും എന്ന് ആലോചിക്കുംബോഴേക്കും ശാക്കിര്‍ പറഞ്ഞു തുടങ്ങിയിരുന്നു .

ചേട്ടന്‍ ആ യുണിഫോം ഇട്ട കുട്ട്യേ കണ്ടോ അവള് എങ്ങോട്ടാണോ ടിക്കറ്റ്‌ എടുത്തത് അങ്ങോട്ട്‌ നാലു ടിക്കെറ്റ് .
കണ്ടക്റ്റര്‍ അവനെ ആകെയൊന്നു നോക്കി!  കൂടെ ഞങളെ കൂടെ കണ്ടത് കൊണ്ടാവണം അയാള്‍ ഒന്നും പറയാതെ ടികെറ്റ്‌ കൊടുത്തു . നോക്കുമ്പോള്‍ ഒരു ടികെറ്റ്‌ 6:50.ചുരുക്കി പറഞ്ഞാല്‍ അരമണിക്കൂര്‍ യാത്ര ചെയണമെന്നര്‍ഥം !

വേറെ വഴിയില്ലല്ലോ ഇറങ്ങി തിരിച്ചു പോയില്ലേ അനുഭവിക്കുക തന്നെ ..നിന്റെ ഐഡിയ അല്ലെ അനുഭവിക്കെടാ തെണ്ടീ എന്നാ അര്‍ത്ഥത്തില്‍ ഞാന്‍ ഷിജിയെ ഒന്ന് നോക്കി അവനു കാര്യം മനസ്സിലായത് കൊണ്ടാവണം ആ ചിരിക്ക് അത്ര വോള്‍ട്ടെജു  കണ്ടില്ല .
ഒടുവില്‍ അവള്‍ സീറ്റില്‍ നിന്നും എഴുനേറ്റു പുറകെ ഞങ്ങളും പക്ഷെ ഇറങ്ങുമ്പോള്‍ പണി പാളി .അവള്‍ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കിയതും ഞങളെ കണ്ടു.  അവസാനം കൊണ്ടുപോയി കലമിട്ടുടച്ചു എന്ന് പറഞ്ഞല്പോലെ .. അവളാണേല്‍ ഞങ്ങളെ കണ്ടതും ചെകുത്താന്‍ കുരിശു കണ്ട പോലെ ഒരറ്റപോക്ക്  ഈശ്വരാ ഇനി നടകാനുമുണ്ടോ ?..ഇവള് വല്ല കാട്ടില്‍ നിന്നും ആണോ വരുന്നത് എനിക്ക് സംശയമായി.. സമയം ആറാകുന്നു ഇപ്പോ മഗ്രിപ്‌ ബാങ്ക് കൊടുക്കും നോയമ്പ് തുറക്കണം (നോയമ്പ് ഇല്ലേലും നോയമ്പ് തുറക്കുക എന്നത്  ഞങ്ങള്‍ക്ക്‌ ഒരു രസമായിരുന്നു )ശാക്കിരും ശിജിയും കൂടി തൊട്ടടുത്ത് കണ്ട കടയില്‍ കയറി ഫുടിന്നു ഓര്‍ഡര്‍ കൊടുത്തു.

ഞാനും സന്ദീപും  അവളുടെപിന്നാലെയും...
അപ്പോഴാ ഉമ്മയുടെ കോള്.എവിടയോ മോനെ നോമ്പ് തുറക്കാന്‍ വരുന്നിലെ?.. വേണ്ട ഉമ്മ എനിക്ക് കൂട്ടുകാരന്റെ വീട്ടില്‍ നോമ്പുതുറയുണ്ട്  എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ...

പിന്നെ .....നോയമ്പ് തുറ തഅതൊക്കെ നോയമ്പ് എടുക്കുന്നവര്‍ക്ക്‌  പറഞ്ഞിട്ടുള്ളതാ ..

ലവള്  നടത്തത്തിന് സ്പീട് കൂട്ടിയോ അതോ തോന്നിയതോ അല്ലേടാ അവള് സ്പീട് കൂട്ടി വേഗം വാ സന്ദീപ് നടത്തത്തിന് സ്പീട് കൂട്ടി.. ഞാന്‍ ആ സമയത്ത് വേറെ ഒരു ചിന്തയില്‍ ആയിരുന്നു ..
ഇരുട്ടു വേഴാന്‍ തുടങ്ങിയിരിക്കുന്നു  ഈ സമയത്ത് പരിജയമില്ലത്ത സ്ഥലത്ത് കൂടി പോകുന്നത് അത്ര നല്ലതല്ല അതും ഈ പണിക്ക്.ഞാന്‍ ചുറ്റുപാടും ശരിക്കും നിരീക്ഷിച്ചു .അല്ല ഒരു അടിയന്തരാവസ്ത്ത ഉണ്ടായാല്‍ ഏതു വഴിക്ക്‌ ഓടണം എന്ന് അറിഞ്ഞിരിക്കേണ്ടേ .ജസ്റ്റ്‌ ഫോര്‍ സേഫ്റ്റി .....

അവള് മെയിന്‍ റോഡ്‌ വിട്ടു 
ഒരു ഇടവഴിക്കിറങ്ങി .കൂടെ ഞങ്ങളും.. ആ വഴിയില്‍ കയറിയതും പെണ്ണിന്റെ വിധം മാറി .ഉമ്മാ രണ്ടു ആളുകള്‍ എന്റെ പിന്നാലെ വരുന്നു എന്നും പറഞ്ഞു അവള് വീട്ടിലോട്ടു ഓടികയറി .
അവളുടെ ഉമ്മ മുറ്റത്ത് കൊടുവാള്‍(ചിലര്‍ വെട്ടുകത്തി എന്നും പറയും )  വച്ച് മടല്‍ കൊത്തുകയായിരുന്നു ..ഇതു കേട്ടതും ആ തള്ള അലറിക്കൊണ്ട് ഞങ്ങളുടെ നേരെ വന്നു .ശബ്ദം കേട്ടു ആങ്ങളമാരും ..ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാനും സന്ദീപും അന്തം വിട്ടു നിന്നു..
അപ്പോഴാ മനസ്സിലായത് ആ ഇടവഴി അവളുടെ വീട്ടിലേക്ക് മാത്രമുള്ളതായിരുന്നുഎന്ന് .

ആ തള്ള ഏതാണ്ട് അടുത്തെത്തി.   ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാ പഴയ സിസി കഴിഞ്ഞ പാണ്ടി ലോറി വരുന്ന പോലെ !. ഇനിയും അന്തം വിട്ടു നിന്നാല്‍ അവര് എന്റെ ശവപെട്ടിക്കു ആണിയടിക്കും എന്ന് ഉറപ്പായതോടെ സ്വബോധം വീണ്ടെടുത്ത്‌ വന്ന വഴിയതിരിച്ചോടിപണ്ടാരം ഏത് വഴിക്കാ വന്നത് ഒരു ഏത്തും പിടിയും കിട്ടുന്നില്ല .വലത്തോട്ടു ഓടെടാ നിഷൂ ..സന്ദീപ്‌ അലറി.......

 അവന്റെ പുറകെ ഞാനും .
തിരിഞ്ഞു നോകുമ്പോള്‍ തള്ളയെ കാണുന്നില്ല പക്ഷെ ഒരു ബൈക്ക് വരുന്നുണ്ട് എനിക്ക് ഉറപ്പായിരുന്നു അതവളുടെ അങ്ങളമാരായിരിക്കും എന്ന്.അവരുടെ കയ്യില്‍ കിട്ടിയാല്‍ രണ്ടിനെയും കൊണ്ട് പോകാന്‍ പിന്നെ ശവപെട്ടി വേണ്ടി വരില്ല ഒരു പ്ലാസ്റ്റിക്‌ ബാഗ്‌ തന്ന ധരാളം .! ഞങ്ങള് വരുന്നത് ശാക്കിറും ശിജിയും ദൂരെ നിന്നെ കണ്ടു വരുന്ന സ്പീട് കണ്ടപ്പോള്‍ അവര്‍ക്ക്‌ കാര്യം മനസ്സിലായി ഒരു അടിക്കുള്ള കോളാണ്.... കടയില്‍  നിന്നും വാങ്ങിയ ഫുഡും ഇട്ടേച്ചു അവന്മാര്‍ മുന്‍പേ ഓടി.... ഒരുമിച്ചു ഓടാനുള്ള മനസ്സ് പോലും കാണിച്ചില്ല ദ്രോഹികള്‍ ..അവരെങ്ങാനും ഞങളുടെ മുഖം കണ്ടാല്‍ പിന്നെ എവിടുന്നു കണ്ടാലും അടി ഉറപ്പാണ്‌ ..അത് കൊണ്ട് എന്തുവന്നാലും പിടികൊടുക്കരുത് ഓടുന്നതിനിടയിലും ശിജിയുടെ ബുദ്ധി പ്രവര്‍ത്തിചു . ഈ ഓട്ടം ഒളിമ്പിക്സിനു ഓടിയിരുന്ണേല്‍ ഇന്ത്യക്ക്‌ നാലു മെഡല്‍ കിട്ടിയേനെ. കുറച്ചു കഴിഞ്ഞു തിരഞ്ഞു നോക്കുമ്പോള്‍ കൂടെ വന്ന ഒരുത്തനെയും കാണുന്നില്ല.

പടച്ചോനെ കുടുങ്ങിയോ ..എന്ത് കുന്തമായാലും പിന്നെ  ആദ്യം സ്വന്തം, തടി കേടാകാതെ നോക്കാം .ഓടി ഒടുവില്‍ ബസ്റ്റോപ്പില്‍ എത്തി .കിതപ്പ് മാറ്റുമ്പോള്‍ ശിജിയുടെ കോള്‍ !...
 ഡാ  ഞാനും സന്ദീപും മെഡിക്കല്‍ കോളേജ് ബസ്റൊപ്പില്‍ ഉണ്ട്.. അവിടുന്നു കിട്ടിയ ബസ്സില്‍ ഓടി കയറിയതാ.. ഇപ്പോഴാടാ ഒരു കാര്യം മനസ്സിലായത്.. അവിടുന്ന്  .മെഡിക്കല്‍ കോളേജ് വളരെ അടുത്താടാ ! ശാക്കിര്‍ നിന്റെ കൂടെയുണ്ടോ .?..
 ആണോ ഇത്രപെട്ടന്ന് നീയൊക്കെ അവിടെ എത്തിയോ അവളുടെ ആങ്ങളമാരുടെ കയ്യില്‍ കിട്ടിയുരുന്ണേല്‍ മെഡിക്കല്‍ കോളേജ് ബസ്റ്റോപ്പില്‍ അല്ല മെഡിക്കല്‍ കോളേജില്‍ തന്നെ എത്തുമായിരുന്നു വിത്തൌട്ട് ടിക്കെട്ടില്‍ .. അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു .അപ്പോഴാ ശാക്കിറിനെ കുറിച്ച് ഓര്മ വന്നത് ശെടാ ഇവന്‍ ഇതെവിടെ പോയി . ഇനി അവന്മാരുടെ കയ്യിലെങ്ങനും പെട്ടോ ..
ഒടുവില്‍ ബസ്സ്‌ പിടച്ചു പന്തീരാങ്കാവ് ചെന്നപ്പോള്‍ ആ ദ്രോഹി അവിടെ എന്നേം കാത്തുനില്‍ക്കുന്നു .നീയെങ്ങനെ ഇവിടെ എത്തിയെടാ ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചു !.ഒന്നും പറയേണ്ട അവിടുന്ന് ഓടുന്ന വഴി ഒരു ബൈക്ക്കാരന്‍ ലിഫ്റ്റ്‌ തന്നു .ഞാന്‍ കരുതി നിന്നെ അവരൂ പിടിച്ചു കാണുമെന്ന്.. .!! !!!!!!പഭ തെണ്ടീ അറംപറ്റുന്ന വര്‍ത്താനം പറയുന്നോ ഒന്ന് കൊടുക്കാനാ എനിക്കപ്പോള്‍ തോന്നിയത്‌ .അതുപോട്ടെ എവിടെബാക്കി രണ്ടെണ്ണം .?അവര് മെഡിക്കല്‍ കോളേജ്‌ ബസ്റ്റോപ്പില്‍ ഉണ്ട് അങ്ങോടുള്ള ബസ്സിലാ അവര് ഓടി കയറിയത് ഞാന്‍ മറുപടി കൊടുത്തു .ശരി വാ അടുത്ത ബസ്സിനു വീട് പിടിക്കാം..
 ബസിലിരിക്കുമ്പോള്‍ ശിജിയുടെ ഐഡിയ ആയിരുന്നു മനസ്സ് നിറയെ... തെണ്ടി അവന്റെ ഒടുക്കത്തെ ഒരു ഐഡിയ കാരണവന്‍മാരുടെ പുണ്യം കൊണ്ട് തടി കേടായില്ല .
ഒടുവില്‍ വീട്ടില്‍ എത്തുബോള്‍ മണി പത്തു .രണ്ടും അവിടെ മുന്‍പേ എത്തിയിട്ടുണ്ട് .ഷിജിയെ  കണ്ട പാടെ പതിനാറായി കീറി ഭിത്തിയില്‍ പടമക്കനാ ആദ്യം തോന്നിയത്‌ കൂട്ടുകാരനല്ലേ അതുകൊണ്ട് ഒന്നും മിണ്ടിയില്ല .വിശന്നിട്ടാണേല്‍ കണ്ണും കാണുന്നില്ല..  വീട്ടില്‍ ചെന്ന് വിശക്കുന്നു എന്ന് പറയാന്‍ ഒക്കില്ലല്ലോ .നോമ്പ് തുറ കഴിഞ്ഞു വന്ന നിനക്ക് എങ്ങനെയടാവിശക്കുക എന്ന് ചോദിച്ചാല്‍ എന്ത് പറയും ?.
.
.

.
. . ഒടുവില്‍ തീരുമാനമായി ഹോട്ടലില്‍ പോകാം .അതും എന്റെ ചിലവില്‍ അവന്മാര്‍ ഭംഗിയായി നടത്തി ..അതോടെ ഒന്ന് ഞാന്‍ തീരുമാനിച്ചു അവള് കാരണം ഈ ദിവസം കുറച്ചൊന്നുമല്ല ഞാന്‍ അനുഭവിച്ചത്‌ ..ഇനി അവളെ എന്തായാലും വിടുന്ന പ്രശ്നമില്ല... എന്ന് ഒടുവില്‍ ഞാന്‍ അവളെ വളച്ചു   നമ്മളോടാ കളി അല്ല പിന്നെ ...ഞാന്‍ ആരാ മോന്‍...
 NB* അവള് പോയതിനു ശേഷം വേറെ പലരെയും പ്രണയിച്ചെങ്കിലും

        ആദ്യപ്രണയവും ആ നോമ്പ് കാലവും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു .............

Tuesday, July 24, 2012

ഖാദര്‍ക്കയുടെ കണ്ടു പിടിത്തങ്ങള്‍

ഖാദര്‍ക്ക ... ഞങ്ങളുടെ നാട്ടിലെ കൊച്ചു കുട്ടിക്ക് പോലും സുപരിചിതമാണ് ആ പേര് ..
അതിനു കാരണം ഖാദര്‍ക്കയുടെ കണ്ടുപിടുത്തങ്ങളായിരുന്നു .അത്രയ്ക്ക് പ്രശസ്തി ആര്‍ജിച്ചിരുന്നു
അവ .ആളൊരു കൊച്ചു ശാസ്ത്രഞ്ജന്‍ ആണെന്ന് വേണേല്‍ പറയാം .കിണറു വെള്ളത്തില്‍ നിന്നും

കരണ്ട്(ചിലര്‍ വൈദുതി എന്നും പറയും ) ഉണ്ടാക്കാമെന്നും പറഞ്ഞു ആമിനതാത്ത യുടെ  കിണറ്റിലെ വെള്ളം മുഴുവന്‍  വറ്റിച്ചതും അവസാനം ആ കിണറ്റില്‍ തിരിച്ചു ഉറവഎടുത്തു വെള്ളം
നിറയുന്നത് വരെ ഇത്തയ്ക്കുള്ള വെള്ളം അടുത്ത വീട്ടിലെ കിണറ്റില്‍ നിന്നും കോരി കൊടുത്തതും ..
ഖാദറിന്റെ ചെറിയ ചെറിയ മണ്ടത്തരങ്ങളില്‍ പെടും .ഞാന്‍ കാണുന്ന കാലം തൊട്ടേ ഖാദറിന്
ഒരു പാട്ട സൈക്കിള്‍ ഉണ്ട് അതും നാട്ടില്‍ കുപ്രസിദ്ധി നേടിയിരുന്നു എല്ലാ മാസവും ഖാദര്‍
ആ സൈകിലിളിന്റെ  വാലും തലയും കാലും എല്ലാം ഊരിപറിച്ചു പുതിയ പെയിന്റ് അടിക്കുക ഖാദറിന് ഒരു വിനോദമാണ് അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പെയിന്റുകള്‍ ആ സൈകിളിന്റെ
പുറത്തു അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ....


അതൊരു പരീക്ഷ കാലം മാത്സ്  എന്ന് പറയുന്ന ബാലി കേറാ മല എങ്ങനെ ചാടികടക്കും
എന്നാലോചിച്ചു നാളെ ബിറ്റിനു വേണ്ട സന്നാഹങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഞാനും
എന്റെ ചങ്ങായി മനാഫും .വഴിയരികില്‍ ഒരു തോടിന്റെ ഓരത്ത് നിന്നാണ്  ഞങ്ങളുടെ-
 കലാ പരിപാടി നടക്കുന്നത് നേരം അണെല്‍ ഇരുട്ടിയിട്ടുമുണ്ട്  അതിനിടയിലാണ് മനാഫ്‌ അത് കണ്ടത് ഇരുട്ടില്‍ എന്റെ പിറകില്‍ ഒരു വണ്ടിയുടെ വെളിച്ചം അതും തൊട്ടടുത്ത്‌ അതിന്റെ ഹെഡ് ലൈറ്റ്‌ എന്റെ കാലിന്റെ അത്ര ഉയരമില മനു പിന്നെ ഒന്നും ചിന്തിചില്ല നിഷൂ ചാടെടാ .
 നിനെ ഇപ്പോ ഓട്ടോ ഇടിക്കും .ഒട്ടോയോ എവിടെ ? അതിനു ശബ്ദമൊന്നും ഞാന്‍ കേട്ടില്ലല്ലോ  .എന്ന് ഞാന്‍ ചിന്തികുംബോഴേക്കും ആ ദ്രോഹി എന്നേം കൊണ്ട് തോട്ടിലേക്ക്‌ എടുത്ത്‌ ചാടി .എവിടെയൊക്കെയോ പോട്ടിയിട്ടുണ്ട് വല്ലാതെ നീറുന്നു ഒരു വിധം അവിടെ നിന്നും
തല ഉയര്‍ത്തി മുകളിലോട്ടു നോക്കുമ്പോള്‍ ഖദര്‍ക്ക .ഇക്കയുടെ സൈകില്‍ന്റെ ഹെഡ് ലൈറ്റ് ആ ദ്രോഹി കണ്ടുപിത്തതിന്റെ പേരില്‍ ഫിറ്റ് ചെയ്തിരിക്കുന്നത് ഫ്രന്റ്‌ ഫോര്‍ക്കും ടയറും ജോയിന്റ് ആകുന്ന സ്ഥലത്ത്‌ ആണ് .ആരായാലും ദാത്രി ദൂരെ  നിന്ന് കണ്ടാല്‍ ഒരു ഓട്ടോ വരുകയാനെന്നെ കരുതൂ അതാണ് മനുവിനും പറ്റിയത് .ഇതെല്ലാം ഓര്‍ത്ത്‌ അരിശം മൂത്ത് തോട്ടില്‍ നിന്നും മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ ഇക്കയുടെ ചോദ്യം . രാത്രി തോട്ടില്‍ എന്ത് ചെയ്യാ കേറി പോയിന്‍ കുരുത്തം കെട്ടവന്‍ മാരെ.  ഇവിടെതന്നെ കുഴിച്ചു മൂടാനുള്ള കുഴിയെടുക്കുവടാ കഴുവേരീ .എന്ന് പറയാന്‍ നാവ് വെമ്പിയെങ്കിലും അനന്തര ഫലം ഓര്‍ത്ത്‌ മനസ്സില്‍ പറഞ്ഞു (മനസ്സില്‍ മാത്രം )
പക്ഷെ  ഖാദരിനൊരു പണി സ്വപ്നം കണ്ടു നടന്ന ഞങ്ങള്‍ക്ക്‌  സന്തോഷത്തിന്റെ പൂത്തിരി വിതറി കൊണ്ട്  ഖാദറിന് പണി കിട്ടി ഒരു എട്ടിന്റെ പണി ..
അത് അടുത്ത തവണ പറയാം .......

ഡോളര്‍

                                        
ഇംഗ്ലണ്ടിലെ പ്രശസ്ന്തമായ ബാര്നം സര്‍ക്കസ്സിലെ കലാകാരനായിരുന്നു ജാക്ക് ....
ആ സര്‍ക്കസ്സില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരില്‍ ഒരാള്‍ .അതിനു കാരണം
ജാക്ക് സര്‍ക്കസ്സില്‍ അവതരിപ്പിച്ചിരുന്ന നമ്പര്‍ തന്നെയായിരുന്നു .റിങ്ങിലുള്ളവരുടെയും കാണികളുടെയും ശ്വസമിടിപ്പ് നിലച്ചു പോകും ജാക്ക് അവതരിപ്പിക്കുന്ന നമ്പര്‍ കണ്ടാല്‍
അത്രയ്ക്ക് അപകടം നിറഞ്ഞതായിരുന്നു ജാക്കിന്റെ റിങ്ങിലെ നമ്പര്‍ ...

അസാധ്യമായത് ഒന്നുമില്ല എന്നതിന് തെളിവായിരുന്നു ജാക്ക് .കൂടാരത്തില്‍ എല്ലാവര്ക്കും
പ്രിയപെട്ടവന്‍ പക്ഷെ ജാക്കിന് ഏറ്റവും പ്രിയപെട്ടത്‌ മറ്റൊന്നായിരുന്നു .ഡോളര്‍ .ഡോളര്‍ -
ജാക്കിന്റെ വളര്‍ത്തു നായ ആയിരുന്നു ജാക്ക് എവിടെ പോയാലും ഒരു നിഴല്‍ പോലെ ഡോളര്‍
ഒപ്പമുണ്ടാകും റിങ്ങില്‍ നമ്പര്‍ അവതരിപ്പികുമ്പോള്‍ ഡോളര്‍ ആണ് ജാക്കിന് തുണ ..
 കൂടാരത്തിന്റെ മുകളില്‍ അമ്പതടി ഉയരത്തില്‍ വലിച്ചു കെട്ടിയ ഉരുക്ക് നൂലില്‍ കൂടി
 തലയില്‍ കപ്പും സോസറും വച്ച് ഡോളര്‍ നടക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ് .

അതിനു ശേഷമാണ്‌ ജാക്കിന്റെ നമ്പര്‍ ആ ഉരുക്ക് നൂലില്‍കൂടി കയ്യില്‍ ബാലന്സിംഗ് ബാറും
പിടിച്ചു ജാക്ക് വരും നൂലിന്റെ നടുകെത്തിയാല്‍ അവിടെ നിന്നൊരു മലക്കം മറിഞ്ഞു തിരിച്ചു നൂലില്‍ തന്നെ ബാലന്‍സ് ചെയ്തു നില്‍കുക ഇതായിരുന്നു ജാക്കിന്റെ നമ്പര്‍ ശ്വാസമടക്കി പിടിച്ചല്ലാതെ കാണികള്‍ ഇതു കണ്ടിരുന്നില്ല .താഴ വല കെട്ടുന്നതും സഹായികളെ നിര്‍ത്തുന്നതും ജാക്കിന്റെ സംബധിചോളം കുട്ടികളി മാത്രമായിരുന്നു കാരണം ജാക്ക് ഈ നമ്പര്‍ ചെയ്തിരുന്നത് ഇതു രണ്ടും ഇല്ലാതെ ആയിരുന്നു
അന്നും പതിവ് പോലെ വൈകീട്ടത്തെ ആദ്യ
പ്രദര്‍ശനം ആരംഭിച്ചു ഡോളറിന്റെ തലയില്‍ കപ്പും സോസറും വച്ച് കൊടുത്തു ജാക്ക് താനെ നമ്പറിനു തയ്യാറെടുത്തു ഡോളര്‍ നൂല്‍ കടന്നു അടുത്ത പ്ലാറ്റ്‌ ഫോമില്‍ ഏത്തി എന്ന് ഉറപ്പായതോടെ ജാക്ക്‌ നൂലില്‍ കൂടി നടന്നു അതിന്റെ മധ്യ ഭാഗത്ത് നിന്ന് കാണികള്‍ക്ക്‌ നേരെ കൈ ഉയര്‍ത്തി കാണിച്ചു .മലക്കം മറിയാന്‍ തുടങ്ങിയതും നൂല്‍ ഉലഞ്ഞതും ഒരുമിച്ചായിരുന്നു ..

ഒരു നിലവിളിയോടെ ജാക്ക് താഴേക് പതിച്ചു  പക്ഷെ അതിനും മുകളില്‍ ഡോളറിന്റെ മോങ്ങള്‍ കേള്‍ക്കാമായിരുന്നു ഒരു നിമിഷത്തെ നിശബ്ധധ സ്വബോധം വീണ്ടെടുത്ത ജീവനക്കാര്‍ ചോരയില്‍
കുളിച്ചു കിടന്ന ജക്കിനെയും കൊണ്ട് ആശുപത്രിയിലേക്  കുതിച്ചു കൂടെ ഡോളറും ..പിന്നെ ദിവസങ്ങളുടെ കാത്തിരുപ്പ്  മൂന്നാം ദിവസം ജാക്ക് കണ്ണ് തുറന്നു ഈ മൂന്ന് ദിവസവും ഡോളര്‍ ജാക്കിന്റെ കിടയ്ക്കകരികില്‍ ഉണ്ടായിരുന്നു ഒരു തുള്ളി വെള്ളം പോലും കുടികാതെ ..
കണ്ണ് തുറന്ന ജാക്ക് സത്യം തിരിച്ചറിഞ്ഞതും സ്വബോധം മറന്നു നിലവിളിച്ചു തന്റെ ഒരു കാല്‍
മുറിച്ചു കളഞ്ഞിരിക്കുന്നു ഇനി തനിക്ക്‌ ഒരിക്കലും റിങ്ങില്‍ കയരാനകില്ല ....

ആ സമയം സര്‍ക്കസ്സില്‍ തിരക്ക് പിടിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നു സര്‍ക്കസിന്റെ
പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ജാക്കിന്റെ നമ്പര്‍ അതില്ലാതെ മുന്നോട്ടു പോകുക ബുദ്ധിമുട്ടാണ് ഒടുവില്‍ ഒരാള്‍ ജാക്കിന്റെ നമ്പര്‍ അവതരിപ്പിക്കാന്‍ തയ്യാറായി പക്ഷെ ആ നമ്പറിനു
 കൂടി ചേരണം അവനാമെമ്കില്‍ ജാക്കിന്റെ കട്ടിലിന്റെ അരികത്തു നിന്ന് മാറുന്നുമില്ല ആദ്യം സ്നേഹത്തോടെയുള്ള വിളി പിന്നിട് ശാസന ആയിട്ടും പീഡനമായിട്ടും ഡോളര്‍ അനങ്ങിയില്ല .
ഒടുവില്‍ അവര്‍ അവനെ വലിച്ചിഴച്ചു കൂടാരത്തില്‍ കൊണ്ട് വന്നു നമ്പര്‍ അവ്തരിപിച്ചു ....
അങ്ങനെ മാസം ഒന്ന് കഴിഞ്ഞു ജാക്ക് ആശുപത്രി വിട്ടു കൂടാരത്തില്‍ തിരിച്ചെത്തി ..തന്റെ
ചിത്രങ്ങള്‍ അടിച്ച കൂറ്റന്‍ പോസ്ററുകള്‍ കണ്ടപ്പോള്‍ ജാക്കിന് സങ്കടം സഹിക്കാനായില്ല

തന്റെ ജീവിതം ഒരു വീല്‍ ചെയറില്‍ ഒതുങ്ങി എന്നത്  ജാക്കിന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു .പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ജാക്കിനെ കോടരത്തില്‍ കാണാനില്ലായിരുന്നു കൂടെ ഡോളറിനെയും തനിക്ക് കിട്ടാനുള്ള ഭീമമായ തുക വാങ്ങാതെ അയാള്‍ എങ്ങോട്ട് പോയി എന്നത് ആര്‍ക്കുമറിയില്ല ..ഇന്നും ബാര്നം സര്‍ക്കസ്‌ കമ്പനിയുടെ പ്രശസ്ത്ത കലാകാരന്മാരുടെ പട്ടികയില്‍ ജാക്കിന്റെ പേര് കൊത്തിവച്ച ഫലകമുണ്ട് ഒപ്പം തന്റെ യജമാനനെ ജീവന് തുല്യം സ്നേഹിച്ച ഒരു നായയുടെതും ......


UA-55979233-1