-->

Tuesday, July 24, 2012

ഖാദര്‍ക്കയുടെ കണ്ടു പിടിത്തങ്ങള്‍

ഖാദര്‍ക്ക ... ഞങ്ങളുടെ നാട്ടിലെ കൊച്ചു കുട്ടിക്ക് പോലും സുപരിചിതമാണ് ആ പേര് ..
അതിനു കാരണം ഖാദര്‍ക്കയുടെ കണ്ടുപിടുത്തങ്ങളായിരുന്നു .അത്രയ്ക്ക് പ്രശസ്തി ആര്‍ജിച്ചിരുന്നു
അവ .ആളൊരു കൊച്ചു ശാസ്ത്രഞ്ജന്‍ ആണെന്ന് വേണേല്‍ പറയാം .കിണറു വെള്ളത്തില്‍ നിന്നും

കരണ്ട്(ചിലര്‍ വൈദുതി എന്നും പറയും ) ഉണ്ടാക്കാമെന്നും പറഞ്ഞു ആമിനതാത്ത യുടെ  കിണറ്റിലെ വെള്ളം മുഴുവന്‍  വറ്റിച്ചതും അവസാനം ആ കിണറ്റില്‍ തിരിച്ചു ഉറവഎടുത്തു വെള്ളം
നിറയുന്നത് വരെ ഇത്തയ്ക്കുള്ള വെള്ളം അടുത്ത വീട്ടിലെ കിണറ്റില്‍ നിന്നും കോരി കൊടുത്തതും ..
ഖാദറിന്റെ ചെറിയ ചെറിയ മണ്ടത്തരങ്ങളില്‍ പെടും .ഞാന്‍ കാണുന്ന കാലം തൊട്ടേ ഖാദറിന്
ഒരു പാട്ട സൈക്കിള്‍ ഉണ്ട് അതും നാട്ടില്‍ കുപ്രസിദ്ധി നേടിയിരുന്നു എല്ലാ മാസവും ഖാദര്‍
ആ സൈകിലിളിന്റെ  വാലും തലയും കാലും എല്ലാം ഊരിപറിച്ചു പുതിയ പെയിന്റ് അടിക്കുക ഖാദറിന് ഒരു വിനോദമാണ് അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പെയിന്റുകള്‍ ആ സൈകിളിന്റെ
പുറത്തു അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ....


അതൊരു പരീക്ഷ കാലം മാത്സ്  എന്ന് പറയുന്ന ബാലി കേറാ മല എങ്ങനെ ചാടികടക്കും
എന്നാലോചിച്ചു നാളെ ബിറ്റിനു വേണ്ട സന്നാഹങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഞാനും
എന്റെ ചങ്ങായി മനാഫും .വഴിയരികില്‍ ഒരു തോടിന്റെ ഓരത്ത് നിന്നാണ്  ഞങ്ങളുടെ-
 കലാ പരിപാടി നടക്കുന്നത് നേരം അണെല്‍ ഇരുട്ടിയിട്ടുമുണ്ട്  അതിനിടയിലാണ് മനാഫ്‌ അത് കണ്ടത് ഇരുട്ടില്‍ എന്റെ പിറകില്‍ ഒരു വണ്ടിയുടെ വെളിച്ചം അതും തൊട്ടടുത്ത്‌ അതിന്റെ ഹെഡ് ലൈറ്റ്‌ എന്റെ കാലിന്റെ അത്ര ഉയരമില മനു പിന്നെ ഒന്നും ചിന്തിചില്ല നിഷൂ ചാടെടാ .
 നിനെ ഇപ്പോ ഓട്ടോ ഇടിക്കും .ഒട്ടോയോ എവിടെ ? അതിനു ശബ്ദമൊന്നും ഞാന്‍ കേട്ടില്ലല്ലോ  .എന്ന് ഞാന്‍ ചിന്തികുംബോഴേക്കും ആ ദ്രോഹി എന്നേം കൊണ്ട് തോട്ടിലേക്ക്‌ എടുത്ത്‌ ചാടി .എവിടെയൊക്കെയോ പോട്ടിയിട്ടുണ്ട് വല്ലാതെ നീറുന്നു ഒരു വിധം അവിടെ നിന്നും
തല ഉയര്‍ത്തി മുകളിലോട്ടു നോക്കുമ്പോള്‍ ഖദര്‍ക്ക .ഇക്കയുടെ സൈകില്‍ന്റെ ഹെഡ് ലൈറ്റ് ആ ദ്രോഹി കണ്ടുപിത്തതിന്റെ പേരില്‍ ഫിറ്റ് ചെയ്തിരിക്കുന്നത് ഫ്രന്റ്‌ ഫോര്‍ക്കും ടയറും ജോയിന്റ് ആകുന്ന സ്ഥലത്ത്‌ ആണ് .ആരായാലും ദാത്രി ദൂരെ  നിന്ന് കണ്ടാല്‍ ഒരു ഓട്ടോ വരുകയാനെന്നെ കരുതൂ അതാണ് മനുവിനും പറ്റിയത് .ഇതെല്ലാം ഓര്‍ത്ത്‌ അരിശം മൂത്ത് തോട്ടില്‍ നിന്നും മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ ഇക്കയുടെ ചോദ്യം . രാത്രി തോട്ടില്‍ എന്ത് ചെയ്യാ കേറി പോയിന്‍ കുരുത്തം കെട്ടവന്‍ മാരെ.  ഇവിടെതന്നെ കുഴിച്ചു മൂടാനുള്ള കുഴിയെടുക്കുവടാ കഴുവേരീ .എന്ന് പറയാന്‍ നാവ് വെമ്പിയെങ്കിലും അനന്തര ഫലം ഓര്‍ത്ത്‌ മനസ്സില്‍ പറഞ്ഞു (മനസ്സില്‍ മാത്രം )
പക്ഷെ  ഖാദരിനൊരു പണി സ്വപ്നം കണ്ടു നടന്ന ഞങ്ങള്‍ക്ക്‌  സന്തോഷത്തിന്റെ പൂത്തിരി വിതറി കൊണ്ട്  ഖാദറിന് പണി കിട്ടി ഒരു എട്ടിന്റെ പണി ..
അത് അടുത്ത തവണ പറയാം .......

ഡോളര്‍

                                        
ഇംഗ്ലണ്ടിലെ പ്രശസ്ന്തമായ ബാര്നം സര്‍ക്കസ്സിലെ കലാകാരനായിരുന്നു ജാക്ക് ....
ആ സര്‍ക്കസ്സില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരില്‍ ഒരാള്‍ .അതിനു കാരണം
ജാക്ക് സര്‍ക്കസ്സില്‍ അവതരിപ്പിച്ചിരുന്ന നമ്പര്‍ തന്നെയായിരുന്നു .റിങ്ങിലുള്ളവരുടെയും കാണികളുടെയും ശ്വസമിടിപ്പ് നിലച്ചു പോകും ജാക്ക് അവതരിപ്പിക്കുന്ന നമ്പര്‍ കണ്ടാല്‍
അത്രയ്ക്ക് അപകടം നിറഞ്ഞതായിരുന്നു ജാക്കിന്റെ റിങ്ങിലെ നമ്പര്‍ ...

അസാധ്യമായത് ഒന്നുമില്ല എന്നതിന് തെളിവായിരുന്നു ജാക്ക് .കൂടാരത്തില്‍ എല്ലാവര്ക്കും
പ്രിയപെട്ടവന്‍ പക്ഷെ ജാക്കിന് ഏറ്റവും പ്രിയപെട്ടത്‌ മറ്റൊന്നായിരുന്നു .ഡോളര്‍ .ഡോളര്‍ -
ജാക്കിന്റെ വളര്‍ത്തു നായ ആയിരുന്നു ജാക്ക് എവിടെ പോയാലും ഒരു നിഴല്‍ പോലെ ഡോളര്‍
ഒപ്പമുണ്ടാകും റിങ്ങില്‍ നമ്പര്‍ അവതരിപ്പികുമ്പോള്‍ ഡോളര്‍ ആണ് ജാക്കിന് തുണ ..
 കൂടാരത്തിന്റെ മുകളില്‍ അമ്പതടി ഉയരത്തില്‍ വലിച്ചു കെട്ടിയ ഉരുക്ക് നൂലില്‍ കൂടി
 തലയില്‍ കപ്പും സോസറും വച്ച് ഡോളര്‍ നടക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ് .

അതിനു ശേഷമാണ്‌ ജാക്കിന്റെ നമ്പര്‍ ആ ഉരുക്ക് നൂലില്‍കൂടി കയ്യില്‍ ബാലന്സിംഗ് ബാറും
പിടിച്ചു ജാക്ക് വരും നൂലിന്റെ നടുകെത്തിയാല്‍ അവിടെ നിന്നൊരു മലക്കം മറിഞ്ഞു തിരിച്ചു നൂലില്‍ തന്നെ ബാലന്‍സ് ചെയ്തു നില്‍കുക ഇതായിരുന്നു ജാക്കിന്റെ നമ്പര്‍ ശ്വാസമടക്കി പിടിച്ചല്ലാതെ കാണികള്‍ ഇതു കണ്ടിരുന്നില്ല .താഴ വല കെട്ടുന്നതും സഹായികളെ നിര്‍ത്തുന്നതും ജാക്കിന്റെ സംബധിചോളം കുട്ടികളി മാത്രമായിരുന്നു കാരണം ജാക്ക് ഈ നമ്പര്‍ ചെയ്തിരുന്നത് ഇതു രണ്ടും ഇല്ലാതെ ആയിരുന്നു
അന്നും പതിവ് പോലെ വൈകീട്ടത്തെ ആദ്യ
പ്രദര്‍ശനം ആരംഭിച്ചു ഡോളറിന്റെ തലയില്‍ കപ്പും സോസറും വച്ച് കൊടുത്തു ജാക്ക് താനെ നമ്പറിനു തയ്യാറെടുത്തു ഡോളര്‍ നൂല്‍ കടന്നു അടുത്ത പ്ലാറ്റ്‌ ഫോമില്‍ ഏത്തി എന്ന് ഉറപ്പായതോടെ ജാക്ക്‌ നൂലില്‍ കൂടി നടന്നു അതിന്റെ മധ്യ ഭാഗത്ത് നിന്ന് കാണികള്‍ക്ക്‌ നേരെ കൈ ഉയര്‍ത്തി കാണിച്ചു .മലക്കം മറിയാന്‍ തുടങ്ങിയതും നൂല്‍ ഉലഞ്ഞതും ഒരുമിച്ചായിരുന്നു ..

ഒരു നിലവിളിയോടെ ജാക്ക് താഴേക് പതിച്ചു  പക്ഷെ അതിനും മുകളില്‍ ഡോളറിന്റെ മോങ്ങള്‍ കേള്‍ക്കാമായിരുന്നു ഒരു നിമിഷത്തെ നിശബ്ധധ സ്വബോധം വീണ്ടെടുത്ത ജീവനക്കാര്‍ ചോരയില്‍
കുളിച്ചു കിടന്ന ജക്കിനെയും കൊണ്ട് ആശുപത്രിയിലേക്  കുതിച്ചു കൂടെ ഡോളറും ..പിന്നെ ദിവസങ്ങളുടെ കാത്തിരുപ്പ്  മൂന്നാം ദിവസം ജാക്ക് കണ്ണ് തുറന്നു ഈ മൂന്ന് ദിവസവും ഡോളര്‍ ജാക്കിന്റെ കിടയ്ക്കകരികില്‍ ഉണ്ടായിരുന്നു ഒരു തുള്ളി വെള്ളം പോലും കുടികാതെ ..
കണ്ണ് തുറന്ന ജാക്ക് സത്യം തിരിച്ചറിഞ്ഞതും സ്വബോധം മറന്നു നിലവിളിച്ചു തന്റെ ഒരു കാല്‍
മുറിച്ചു കളഞ്ഞിരിക്കുന്നു ഇനി തനിക്ക്‌ ഒരിക്കലും റിങ്ങില്‍ കയരാനകില്ല ....

ആ സമയം സര്‍ക്കസ്സില്‍ തിരക്ക് പിടിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നു സര്‍ക്കസിന്റെ
പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ജാക്കിന്റെ നമ്പര്‍ അതില്ലാതെ മുന്നോട്ടു പോകുക ബുദ്ധിമുട്ടാണ് ഒടുവില്‍ ഒരാള്‍ ജാക്കിന്റെ നമ്പര്‍ അവതരിപ്പിക്കാന്‍ തയ്യാറായി പക്ഷെ ആ നമ്പറിനു
 കൂടി ചേരണം അവനാമെമ്കില്‍ ജാക്കിന്റെ കട്ടിലിന്റെ അരികത്തു നിന്ന് മാറുന്നുമില്ല ആദ്യം സ്നേഹത്തോടെയുള്ള വിളി പിന്നിട് ശാസന ആയിട്ടും പീഡനമായിട്ടും ഡോളര്‍ അനങ്ങിയില്ല .
ഒടുവില്‍ അവര്‍ അവനെ വലിച്ചിഴച്ചു കൂടാരത്തില്‍ കൊണ്ട് വന്നു നമ്പര്‍ അവ്തരിപിച്ചു ....
അങ്ങനെ മാസം ഒന്ന് കഴിഞ്ഞു ജാക്ക് ആശുപത്രി വിട്ടു കൂടാരത്തില്‍ തിരിച്ചെത്തി ..തന്റെ
ചിത്രങ്ങള്‍ അടിച്ച കൂറ്റന്‍ പോസ്ററുകള്‍ കണ്ടപ്പോള്‍ ജാക്കിന് സങ്കടം സഹിക്കാനായില്ല

തന്റെ ജീവിതം ഒരു വീല്‍ ചെയറില്‍ ഒതുങ്ങി എന്നത്  ജാക്കിന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു .പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ജാക്കിനെ കോടരത്തില്‍ കാണാനില്ലായിരുന്നു കൂടെ ഡോളറിനെയും തനിക്ക് കിട്ടാനുള്ള ഭീമമായ തുക വാങ്ങാതെ അയാള്‍ എങ്ങോട്ട് പോയി എന്നത് ആര്‍ക്കുമറിയില്ല ..ഇന്നും ബാര്നം സര്‍ക്കസ്‌ കമ്പനിയുടെ പ്രശസ്ത്ത കലാകാരന്മാരുടെ പട്ടികയില്‍ ജാക്കിന്റെ പേര് കൊത്തിവച്ച ഫലകമുണ്ട് ഒപ്പം തന്റെ യജമാനനെ ജീവന് തുല്യം സ്നേഹിച്ച ഒരു നായയുടെതും ......


UA-55979233-1